ഒരിക്കലും അവസാനിക്കാത്ത ഷൂട്ടിലാണെന്ന് വിശ്വസിച്ചു!!! 45 ദിവസം മുറിയ്ക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു-ഇര്‍ഫാന്‍ ഖാന്റെ മകന്‍

അപ്രതീക്ഷിതമായുള്ള പിതാവിന്റെ നഷ്ടത്തിനെ കുറിച്ച് തുറന്നു പറഞ്ഞ് അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍. വളരെയേറെ സമയമെടുത്താണ് ജീവിതത്തിലേക്ക് മടങ്ങിവന്നതെന്നും ബബില്‍ ഖാന്‍ പങ്കുവയ്ക്കുന്നു. ഇന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍…

അപ്രതീക്ഷിതമായുള്ള പിതാവിന്റെ നഷ്ടത്തിനെ കുറിച്ച് തുറന്നു പറഞ്ഞ് അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍. വളരെയേറെ സമയമെടുത്താണ് ജീവിതത്തിലേക്ക് മടങ്ങിവന്നതെന്നും ബബില്‍ ഖാന്‍ പങ്കുവയ്ക്കുന്നു.

ഇന്ത്യന്‍ സിനിമാ ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി 2020 ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ വിട പറഞ്ഞത്. പിതാവിന്റെ വിയോഗം ഒരാഴ്ച്ചയിലധികം സമയമെടുത്താണ് മനസ്സിലാക്കിയത്. വലിയൊരു ചുഴിയിലേക്ക് വീണുപോയത് പോലെ തോന്നി. ഒന്നര മാസത്തോളം ഒരു മുറിയില്‍ അടച്ചിരിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 45 ദിവസം മുറിയ്ക്കുള്ളിലായിരുന്നെന്നും ബബില്‍ ഖാന്‍ പറയുന്നു.

ചിലപ്പോഴൊക്കെ ഷൂട്ടിംഗ് ഏറെ നീണ്ടുപോകാറുണ്ടായിരുന്നു. അതുപോലെയാണ് ആദ്യം വിശ്വസിച്ചത്. അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്തവണത്തെ ഷൂട്ടിംഗ് ഒരിക്കലും അവസാനിക്കാത്തതാണെന്ന് പതുക്കെ ഞാന്‍ മനസിലാക്കി. ‘ബാബ’ ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം. എനിക്കെന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു”. എന്നാണ് ബബില്‍ ഖാന്‍ പറയുന്നത്.