ആ ഒരു രീതിയിലേക്ക് ദിലീപും വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, ലാൽ ജോസ്

വ്യക്തി ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് ലാൽ ജോസും ദിലീപും. ദിലീപിനെ  നായകനാക്കി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം ഒരുക്കിക്കൊണ്ട് ആണ് ഈ ഹിറ്റ് കൂട്ട് കെട്ടിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. അതിനു…

വ്യക്തി ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് ലാൽ ജോസും ദിലീപും. ദിലീപിനെ  നായകനാക്കി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം ഒരുക്കിക്കൊണ്ട് ആണ് ഈ ഹിറ്റ് കൂട്ട് കെട്ടിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. അതിനു ശേഷം ദിലീപിനെ നായകനാക്കി ലാൽ ജോസ് നിരവധി ചിത്രങ്ങൾ ഒരുക്കിയിരുന്നു. അതിൽ ഏറ്റവും ഹിറ്റ് ആയത് മീശമാധവൻ ആയിരുന്നു. ഈ ചിത്രത്തോടെ ദിലീപിനെ താരമൂല്യം കുത്തനെ ഉയരുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് വര്ഷങ്ങളായി ദിലീപിനെ വെച്ച് ലാൽ ജോസ് ചിത്രങ്ങൾ  ഒന്നും ഇറങ്ങുന്നില്ല. എന്നാൽ  ഇപ്പോൾ അതിന്റെ കാരണം തുറന്നു പറയുകയാണ് ലാൽ ജോസ്. ദിലീപിനെ വെച്ച് താൻ കുറെ ചിത്രങ്ങൾ ഒരുക്കിയെന്നും അതിൽ പലതും വിജയമായിരുന്നു എന്നും ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, ചന്ദ്രനുദിക്കുന്ന ദിക്കിൽ ആണ് ഞാൻ ദിലീപിനെ വെച്ച് ചെയ്യുന്ന ആദ്യ ചിത്രം. അതിനു ശേഷം ദിലീപിനെ നായകനാക്കി ഞാൻ പല ചിത്രങ്ങളൂം ഒരുക്കി. ആ സമയത്ത് ഒക്കെ ദിലീപിന് ഒരു നെക്സ്റ്റ് ഡോർ ബോയ് ഇമേജ് ആണ് ദിലീപിന് ആളുകളുടെ ഇടയിൽ ഉണ്ടായിരുന്നത്. എന്നാൽ മലയാള സിനിമ മറ്റൊരു തലത്തിലേക്ക് പോകുന്ന സമയത്ത് ആണ് ഞാൻ ഏഴു സുന്ദര രാത്രികൾ സിനിമാ ചെയ്യുന്നത്. ശരിക്കും ആ കഥാപാത്രം ഫഹദ് ഫാസിൽ ഒക്കെ ചെയ്യുന്ന തരത്തിൽ ഉള്ള ഒരു കഥാപാത്രമായിരുന്നു അത്. എന്നാൽ  ദിലീപിനും അത്തരത്തിൽ ഉള്ള ഒരു അർബൻ ഇമേജ്  എനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ വളരെ സമാധാന പൂർവം സിനിമയുടെ ഷൂട്ട് കഴിഞ്ഞു.

ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ കഥ പറഞ്ഞു തീർക്കാൻ കഴിഞ്ഞു. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ വേണ്ടത്ര വിജയം നേടിയില്ല. ഒരു പക്ഷെ അത്തരത്തിൽ ഒരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു കാണില്ല. എന്താണ് ആ ചിത്രം വേണ്ടത്ര വിജയം നേടാതിരുന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അന്നും ഇന്നും എന്റെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് അത്. എന്നാൽ ആ ചിത്രം ഇറങ്ങിയിട്ടു ഇപ്പോൾ ഏഴു വർഷങ്ങൾ കഴിഞ്ഞു. പിന്നെ അതിനു ശേഷം ദിലീപും ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ വ്യക്തി ജീവിതത്തിൽ തങ്ങൾ നല്ല അടുത്ത സുഹൃത്തുക്കൾ ആണെന്നും ലാൽ ജോസ് പറയുന്നു.