ഐറ്റം ഡാന്‍സ് കളിച്ചാല്‍ സ്ത്രീ വിരുദ്ധത ആവില്ല: ലൂസിഫറിലെ ഐറ്റം ഡാന്‍സ് വിമര്‍ശനത്തില്‍ പൃഥ്വിരാജ്

ഒരേസമയം സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ പരസ്യമായി ശബ്ദമുയര്‍ത്തുകയും എന്നാല്‍ തന്റെ സിനിമകളില്‍ സ്ത്രീ വിരുദ്ധത ആവര്‍ത്തിക്കുകയും ചെയ്യുകയാണെന്ന പരാമര്‍ശങ്ങള്‍ക്കും അനാവശ്യ വിവാദങ്ങള്‍ക്കുമെതിരെ തുറന്നടിച്ച് പൃഥ്വിരാജ്. ഐറ്റം ഡാന്‍സില്‍ സ്ത്രീവിരുദ്ധതയുണ്ട് എന്ന രീതിയില്‍ പലരും നെറ്റിചുളിക്കുന്നത്,…

ഒരേസമയം സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ പരസ്യമായി ശബ്ദമുയര്‍ത്തുകയും എന്നാല്‍ തന്റെ സിനിമകളില്‍ സ്ത്രീ വിരുദ്ധത ആവര്‍ത്തിക്കുകയും ചെയ്യുകയാണെന്ന പരാമര്‍ശങ്ങള്‍ക്കും അനാവശ്യ വിവാദങ്ങള്‍ക്കുമെതിരെ തുറന്നടിച്ച് പൃഥ്വിരാജ്. ഐറ്റം ഡാന്‍സില്‍ സ്ത്രീവിരുദ്ധതയുണ്ട് എന്ന രീതിയില്‍ പലരും നെറ്റിചുളിക്കുന്നത്, അത് തന്റെ സിനിമയില്‍ കണ്ടതുകൊണ്ടാണെന്ന് പൃഥ്വി പറയുന്നു.

‘ എന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് കണ്ട് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ടെങ്കില്‍ അത് ഐറ്റം ഡാന്‍സ് കണ്ടതുകൊണ്ടല്ല. എന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതുകൊണ്ടാണ്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് ഞാന്‍ പറയുകയും എന്നാല്‍ എന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് ഉള്ളത് സ്ത്രീ വിരുദ്ധതയാണ് എന്ന് ആള്‍ക്കാര്‍ക്ക് തോന്നുകയും ചെയ്തതുകൊണ്ടായിരിക്കാം അവര്‍ നെറ്റിചുളിച്ചത്.

ഞാന്‍ ഇത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും പറയാം. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല.

എന്നെ സംബന്ധിച്ച് സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറുന്ന, ആ പെണ്‍കുട്ടിയെ ഹറാസ് ചെയ്യുന്ന ഒരു നായകനോട് ആ പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നതിനോടൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം.

മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആര്‍ട്ട് ഇറ്റ്സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍. യെസ് ഐ ഹാഫ് ഒബ്ജക്ടിഫൈഡ് ഫെമിനൈന്‍ ബ്യൂട്ടി ഇന്‍ ദി ലാസറ്റ് സോങ് ഓഫ് ലൂസിഫര്‍. അതില്‍ സ്ത്രീ വിരുദ്ധത ആഘോഷിച്ചുവെന്ന് ഞാന്‍ സമ്മതിക്കില്ല, ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.