ഭക്തജന ലക്ഷങ്ങൾ പരിശുദ്ധവും പരിപാവനയുമായി കാണുന്ന തുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തിയ പ്രമുഖ സീരിയല്‍ നടി നിമിഷയ്‌ക്കെതിരെ വളരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍.പിള്ള എന്നിവര്‍ ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ വളരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. പുരാതന കാലം മുതലുള്ള കീഴ്വഴക്കമാണ് പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലായെന്നത്.
അതെ പോലെ നിമിഷ ഷുയിട്ട് കൊണ്ടാണ് കയറിയത്.പുരുഷന്‍മാര്‍ ഏറ്റവും വ്രതശുദ്ധിയോടെയാണ് പള്ളിയോടത്തില്‍ കയറുന്നത്.അതെ പോലെ തന്നെ പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് വളരെ പവിത്രമായി സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അത് കൊണ്ട് തന്നെ അവരുടെ അനുവാദമില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും തന്നെ കയറാന്‍ പാടില്ലെന്നതാണ് രീതി.
അതെ പോലെ വളരെ പ്രധാനമായും ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ഏറ്റവും ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം.ഇതിന് എതിരെ വളരെ ശക്തമായി തന്നെ പ്രതികരിക്കാനാണ് സേവാസമിതിയുടെ തീരുമാനം.