ഒരു ഡയലോഗില്‍, അല്ലെങ്കില്‍ ഒരു ചലനത്തില്‍ പോലും ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിക്കുന്ന സൂപ്പര്‍ താരം. ആരാധകരുടെ സ്വന്തം ദളപതി വിജയ് . സിനിമാ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തമിഴ്‌നാട്ടുകാര്‍ക്ക് രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട താരവും ഒരു പക്ഷേ രജിനിക്കൊപ്പം ഉള്ള താരവും വിജയ് തന്നെ. ഇന്ത മുഖത്തെ പാക്ക യാരാവത് പൈസ മുടക്കുമാ’, ഒരുകാലത്ത് നടൻ വിജയിയെ കുറിച്ച് ജനങ്ങൾ പറഞ്ഞ വാക്കുകളായിരുന്നു ഇത്. സിനിമയുടെ തുടക്കക്കാലത്ത് ഇത്തരം വലിയ വിമർശനങ്ങൾ നേരിട്ട വിജയ് ഇന്ന് വളർന്ന് പന്തലിച്ച് നിൽക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ ആണ്. വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ അടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ട് കൊണ്ട് തന്നെ നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ അറിയാൻ കൗതുകവും ആവേശവും പ്രേക്ഷകരിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിജയിയെ കുറിച്ച് നടന്റെ അച്ഛനും നിർമതാവും ആയ എസ് എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വിജയിയുടെ സർട്ടിഫിക്കറ്റിൽ മതമില്ലെന്നും ആ കോളത്തിൽ ഇന്ത്യൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എസ് എ ചന്ദ്രശേഖർ പറയുന്നു.
തന്ന സംബന്ധിച്ചിടത്തോളം മതം ഇല്ല” എന്ന് ചന്ദ്രശേഖർ പറയുന്നു. വിജയിയെ സ്കൂളിൽ ചേർത്തതിനെ പറ്റിയും ചന്ദ്രശേഖർ പറയുന്നുണ്ട്. “നാല്പത്തി അഞ്ച് വർഷത്തിന് മുൻപ് ആണ് വിജയിയെ സ്കൂളിൽ ചേർക്കുന്നത്. അഡ്മിഷന് വേണ്ടി ആപ്ലിക്കേഷൻ തന്നു. അതിൽ നാഷണാലിറ്റി ഇന്ത്യൻ എന്ന് കൊടുത്തു. റിലീജിയനിൽ ഇന്ത്യൻ എന്ന് കൊടുത്തു. കാസ്റ്റിലും ഇന്ത്യൻ എന്ന് തന്നെ എഴുതി. അവിടെ ഉള്ളവർക്ക് തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞു. ഏതാണ് തെറ്റെന്നാണ് താൻ ചോദിച്ചത്. പ്രിൻസിപ്പൽ വന്ന് തന്റെ മതം ചോദിച്ചു. ഭാര്യ ഹിന്ദു ചന്ദ്രശേഖർ ക്രിസ്ത്യൻ. ഇതു രണ്ടും ചേർത്ത് എന്തെങ്കിലും മതം ഉണ്ടോന്നാണ് ചന്ദ്രശേഖർ ചോദിച്ചത്. വിജയ്ക്ക് ഇപ്പോൾ 49വയസുണ്ട്. അഞ്ച് വയസിൽ സ്കൂളിൽ ചേത്തത് മുതൽ ഇതുവരെ ഇന്ത്യൻ എന്നാണു മതവും ജാതിയുമൊക്കെ. . സർട്ടിഫിക്കറ്റുകളിൽ ഒന്നും ഒരു മതവും ഇല്ല”, എന്നാണ് അദ്ദേഹം പറഞ്ഞത്.