നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ താരമാണ് വിന്‍സി അലോഷ്യസ്. പിന്നീട് വിന്‍സി സിനിമയിലെത്തി. സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തിയ വികൃതിയില്‍ സീനത്ത് എന്ന കഥാപാത്രമായാണ് നടി എത്തിയത്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുകയാണ്. ഇപ്പോൾ താരം തന്റെ പ്രണയത്തെക്കുറിച്ച് പറയുന്ന ഒരു അഭിമുഖമാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്,
എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു പ്രണയം ഉണ്ടായിരുന്നത്. വീട്ടുകാര്‍ പിടിച്ചു. അങ്ങനെ അതൊന്നു ബ്രേക്കപ് ആക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ എന്റെ ഏറ്റവു അടുത്ത സുഹൃത്തും മരിച്ചു. രണ്ടിന്റെയും കൂടി കാര്യം ആയപ്പോള്‍ ആണ് അങ്ങനെ ചെയ്തത്.പിന്നീട് പ്രാക്ടിക്കലി ചിന്തിച്ചപ്പോള്‍ അത് പ്രശ്‌നമായി തോന്നി. രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് ഞാന്‍ തന്നെ അത് അവസാനിപ്പിച്ചത്. അവിടെ അതിനെ സൊ കോള്‍ഡ് തേച്ചു എന്നായി.രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളേജിലും എല്ലാം ഒറ്റപ്പെട്ടു. ‘ഷൈസണ്‍ ഔസേഫ് സംവിധാനം ചെയ്യുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ എന്ന ഹിന്ദി സിനിമക്ക് വേണ്ടിയാണ് വിന്‍സി അലോഷ്യസ് ഈ മേക്കോവറില്‍ എത്തുന്നത്.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ കഥ പറയുന്ന ഈ സിനിമയില്‍ സിസ്റ്റര്‍ റാണി മരിയയുടെ വേഷത്തിലാണ് വിന്‍സി വരുന്നത്. ഹിന്ദിയില്‍ കൂടാതെ, മലയാളം, സ്പാനിഷ് ഭാഷകളിലും ഒരുങ്ങുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വിന്‍സിക്കൊപ്പം അണിനിരക്കുന്നുണ്ട്’ ജോസ്‌മോന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.