Serial News

‘എല്ലാം തുടങ്ങിയത് ചാറ്റിങ്ങിലൂടെ’ ; ചീറ്റ് ചെയ്‌ത ഭർത്താവ് രാഹുലിനെ പറ്റി, ലക്ഷ്മി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമാണ് നടന് കരിയര്‍ ബ്രെക്ക് ആയി മാറിയതും. ഇപ്പോൾ രാഹുൽ രവിക്കെതിരെ  ചെന്നെെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പുറത്തു വരുന്നത്. ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 2020 ലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ രാഹുലും ലക്ഷ്മി എസ് നായരും പറഞ്ഞ കാര്യങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ   വീണ്ടും പ്രചരിക്കുന്നത്. സുഹൃത്തുക്കളായിരുന്ന തങ്ങൾ പ്രണയത്തിലായത് എങ്ങനെയെന്ന് അന്ന് ഇരുവരും അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

ഷൂട്ടിം​ഗിന് പോകുന്ന ഞാൻ എപ്പോഴും തനിച്ചായിരുന്നു. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരും. ഒരു സിനിമയ്ക്ക് പോകണമെങ്കിൽ ഒറ്റയ്ക്ക് പോകും. ചെന്നെെയിൽ അധികം സുഹൃത്തുക്കളില്ല. ഇവളോട് സംസാരിക്കുമ്പോൾ ഒരു കംപാനിയനെ ലഭിച്ചത് പോലെയായി. സംസാരിക്കാനും പങ്കുവെക്കാനും ഒരാളുണ്ടെന്ന തോന്നൽ വന്നു. ഇയാൾ ജീവിതത്തിലൊപ്പം ഉണ്ടെങ്കിൽ നന്നാകുമെന്ന് തോന്നി. ലക്ഷ്മിയെ നഷ്ടപ്പെടുത്താൻ തനിക്ക് തോന്നിയില്ലെന്നും രാഹുൽ അന്ന് അഭിമുഖത്തിൽ  വ്യക്തമാക്കി. ഞാനാണ് ലക്ഷ്മിയെ പ്രൊപ്പോസ് ചെയ്തത്. ചാറ്റിം​ഗിനിടെയാണ് ഇഷ്ടം പറഞ്ഞത്. നോ പറഞ്ഞാൽ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യാലോ എന്ന് കരുതിയെന്നും രാഹുൽ പറഞ്ഞു. അന്ന് ചോക്ലേറ്റ് എന്ന സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിം​ഗ് തിരക്കുകൾ കാരണം ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടില്ല. കോളുകളിലൂടെയും ചാറ്റിലൂടെയുമായിരുന്നു പ്രണയമെന്നും രാഹുൽ തുറന്ന് പറഞ്ഞു. രാഹുലിനെക്കുറിച്ച് ലക്ഷ്മിയും അന്ന് സംസാരിച്ചു. പല കാര്യങ്ങളിലും രാഹുലുമായി റിലേറ്റ് ചെയ്യാൻ പറ്റി. രാഹുൽ അധികം സംസാരിക്കില്ല. കംഫർട്ടബിൾ ആയാൽ തുറന്ന് സംസാരിക്കും. താനും അങ്ങനെയാണ്. സിനിമകളിലെ പോലെ പ്രൊപ്പോസ് ചെയ്യുമെന്നാണ് താൻ കരുതിയത്. പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് പ്രൊപ്പോസ് ചെയ്തത്. നോ പറഞ്ഞതിന് ശേഷം പിന്നീട് യെസ് പറയാനാണ് താൻ തീരുമാനിച്ചത്. എല്ലാം ചാറ്റിം​ഗിലൂ‌ടെയാണ് രാഹുൽ പറഞ്ഞത്.

എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് തോന്നി. റൊമാന്റിക് സീനുകളാണ് ഞാൻ പ്രതീക്ഷിച്ചത്. സീരിയലുകളിൽ കാണുന്നതിന്റെ വിപരീതമാണ് രാഹുലിന്റെ സ്വഭാവമെന്നും ലക്ഷ്മി അന്ന് പറഞ്ഞു.‌ വിവാഹത്തെക്കുറിച്ചും ലക്ഷ്മിയും രാഹുലും അന്ന് സംസാരിച്ചു. കല്യാണം തീരുമാനിച്ചപ്പോൾ ഞാനായിരുന്നു കൂടുതൽ ആവേശ ഭരിതയായത്. പക്ഷെ രാഹുൽ മുമ്പത്തെ പോലെ തന്നെയായിരുന്നെന്നും ലക്ഷ്മി ഓർത്തു. വിവാഹത്തിന് താൻ‌ മാനസികമായി തയ്യാറെടുത്തിരുന്നില്ലെന്നാണ് ഇത് കേട്ട് രാഹുൽ പറഞ്ഞത്. വിവാഹം എന്നത് വലിയ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഇപ്പോഴും എനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും അന്ന് രാഹുൽ തുറന്ന് പറഞ്ഞു. ലക്ഷ്മിയുടെ കുടുംബം വളരെ കെയറിം​ഗ് ചെയ്യുന്നവരാണ്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. എനിക്ക് അങ്ങനെ കെയർ ചെയ്യാൻ അറിയില്ല. അതേപോലെ തന്നിൽ നിന്നും പ്രതീക്ഷിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം രാഹുൽ ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും മറ്റൊരു സ്ത്രീക്കൊപ്പം രാഹുലിനെ അപ്പാർട്ട്മെന്റിൽ കണ്ടിരുന്നെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഈ വർഷം ഏപ്രിൽ 26 ന് രാഹുലിനെയും ഒരു പെൺകുട്ടിയെയും അപ്പാർട്മെന്റിൽ കണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലക്ഷ്മിയും പൊലീസും അപാർട്മെന്റ് അസോസിയേഷനിലെ ആളുകളും ചേർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് രാഹുലിനെ പെൺകുട്ടിക്കൊപ്പം കണ്ടത്. നവംബറിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ. അഭിനയത്തിന് പുറമെ അവതാരകന്‍ എന്ന നിലയിലും രാഹുല്‍ കയ്യടി നേടിയിട്ടുണ്ട്.  മോഡലിംഗിലൂടെയാണ് രാഹുൽ അഭിനയത്തിലേക്ക് കടക്കുന്നത്. സീരിയലിന് പുറമെ ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ തുടങ്ങിയ സിനിമകളിലും  രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്പരയിലൂടെയാണ് രാഹുല്‍ രവി താരമായി മാറുന്നത്. മലയാളത്തിൽ രാഹുൽ ഇപ്പോൾ സജീവമല്ലായെങ്കിലും അന്യ ഭാഷാ സീരിയലുകളില്‍ സജീവമാണ് നടന്‍.സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കണ്ണാനെകണ്ണെ ആയിരുന്നു രാഹുല്‍ അവസാനം അഭിനയിച്ച പരമ്പര.

 

Sreekumar R