ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമാണ് നടന് കരിയര്‍ ബ്രെക്ക് ആയി മാറിയതും. ഇപ്പോൾ രാഹുൽ രവിക്കെതിരെ ചെന്നെെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പുറത്തു വരുന്നത്. ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 2020 ലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ രാഹുലും ലക്ഷ്മി എസ് നായരും പറഞ്ഞ കാര്യങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. സുഹൃത്തുക്കളായിരുന്ന തങ്ങൾ പ്രണയത്തിലായത് എങ്ങനെയെന്ന് അന്ന് ഇരുവരും അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.
ഷൂട്ടിംഗിന് പോകുന്ന ഞാൻ എപ്പോഴും തനിച്ചായിരുന്നു. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരും. ഒരു സിനിമയ്ക്ക് പോകണമെങ്കിൽ ഒറ്റയ്ക്ക് പോകും. ചെന്നെെയിൽ അധികം സുഹൃത്തുക്കളില്ല. ഇവളോട് സംസാരിക്കുമ്പോൾ ഒരു കംപാനിയനെ ലഭിച്ചത് പോലെയായി. സംസാരിക്കാനും പങ്കുവെക്കാനും ഒരാളുണ്ടെന്ന തോന്നൽ വന്നു. ഇയാൾ ജീവിതത്തിലൊപ്പം ഉണ്ടെങ്കിൽ നന്നാകുമെന്ന് തോന്നി. ലക്ഷ്മിയെ നഷ്ടപ്പെടുത്താൻ തനിക്ക് തോന്നിയില്ലെന്നും രാഹുൽ അന്ന് അഭിമുഖത്തിൽ വ്യക്തമാക്കി. ഞാനാണ് ലക്ഷ്മിയെ പ്രൊപ്പോസ് ചെയ്തത്. ചാറ്റിംഗിനിടെയാണ് ഇഷ്ടം പറഞ്ഞത്. നോ പറഞ്ഞാൽ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യാലോ എന്ന് കരുതിയെന്നും രാഹുൽ പറഞ്ഞു. അന്ന് ചോക്ലേറ്റ് എന്ന സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടില്ല. കോളുകളിലൂടെയും ചാറ്റിലൂടെയുമായിരുന്നു പ്രണയമെന്നും രാഹുൽ തുറന്ന് പറഞ്ഞു. രാഹുലിനെക്കുറിച്ച് ലക്ഷ്മിയും അന്ന് സംസാരിച്ചു. പല കാര്യങ്ങളിലും രാഹുലുമായി റിലേറ്റ് ചെയ്യാൻ പറ്റി. രാഹുൽ അധികം സംസാരിക്കില്ല. കംഫർട്ടബിൾ ആയാൽ തുറന്ന് സംസാരിക്കും. താനും അങ്ങനെയാണ്. സിനിമകളിലെ പോലെ പ്രൊപ്പോസ് ചെയ്യുമെന്നാണ് താൻ കരുതിയത്. പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് പ്രൊപ്പോസ് ചെയ്തത്. നോ പറഞ്ഞതിന് ശേഷം പിന്നീട് യെസ് പറയാനാണ് താൻ തീരുമാനിച്ചത്. എല്ലാം ചാറ്റിംഗിലൂടെയാണ് രാഹുൽ പറഞ്ഞത്.