വിവാഹ ദിവസം വരന്‍ പിന്മാറി… വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത് സഹോദരന്റെ സുഹൃത്ത് !

സിനിമയെ വെല്ലുന്ന ജീവിതകഥയുമായി സോഷ്യൽമീഡിയയിൽ വൈറലായി നിൽക്കുകയാണ് ഇവർ.മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചുറപ്പിച്ച കല്ല്യാണത്തില്‍ നിന്ന് വിവാഹ ദിവസം വരന്‍ പിന്മാറിയതോടെ വധുവിന്റെ കുടുംബം ആകെ തളർന്നു.കല്യാണം മുടങ്ങിയതിന്റെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ വധുവിന്റെ സഹോദരന്റെ സുഹൃത്ത് മുന്നോട്ട് വന്നു.വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ സഹോദരന്റെ സുഹൃത്താണ് മിന്നു കെട്ടിയത്.ഒരു കുടുംബത്തെ മുഴുവന്‍ അപമാനഭരത്തില്‍ നിന്ന് രക്ഷിച്ച് യുവാവിന് നിറഞ്ഞ കൈയടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ പകല്‍ 11.40നും 12നും ഇടയിലായിരുന്നു കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹം. താമരക്കുളം സ്വദേശിയായിരുന്നു വരന്‍. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഹൂര്‍ത്തമടുത്തിട്ടും വരനും ബന്ധുക്കളും എത്താതായതോടെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ആശങ്കയായി. പിന്നീട് അന്വേഷിച്ചപ്പോള്‍ വരന്‍ വീട്ടില്‍ നിന്ന് രാവിലെ ആരോടും പറയാതെ മുങ്ങിയതായി അറിഞ്ഞു.

വധുവിന്റെ ബന്ധുക്കള്‍ പന്തളം പൊലീസിന് പരാതി നല്‍കി. നൂറനാട് പൊലീസുമായി പന്തളം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ വരനെ രാവില്‍ മുതല്‍ കാണാനില്ല എന്ന് വ്യക്തമായി. വധുവും വീട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. അങ്ങിനെ ഇതറിഞ്ഞ മായയുടെ സുഹൃത്തിന്റെ സഹോദരന്‍ സുധീഷ് തനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വൈകുന്നേരം മുന്നുമണിക്ക് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വെച്ച് തന്നെ ഇവരുടെ വിവാഹം നടന്നു.