ഇത് വെറും കേട്ട് കഥയല്ല. സൂക്ഷിക്കുക നാളെ ചിലപ്പോൾ നിങ്ങൾക്കോ നിങ്ങളുടെ സഹോദരിക്കോ മകൾക്കോ ഇങ്ങനൊരവസ്ഥ വന്നേക്കാം

രാവിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ജോലിക്കും മറ്റുമായി പോകുന്ന നമ്മുടെ വീട്ടിലെ പെൺകുട്ടികൾ സുരക്ഷിതരാണോ? യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാം “അല്ല”. കാരണം ഇന്ന് ഏറ്റവുമധികം സ്ത്രീകളോടുള്ള അതിക്രമങ്ങൾ നടത്തുന്നത് കേരളത്തിലാണ്.  ഇത്രനാളും അപരിചിതരായ…

രാവിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ജോലിക്കും മറ്റുമായി പോകുന്ന നമ്മുടെ വീട്ടിലെ പെൺകുട്ടികൾ സുരക്ഷിതരാണോ? യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാം “അല്ല”. കാരണം ഇന്ന് ഏറ്റവുമധികം സ്ത്രീകളോടുള്ള അതിക്രമങ്ങൾ നടത്തുന്നത് കേരളത്തിലാണ്.  ഇത്രനാളും അപരിചിതരായ പുരുഷന്മാരെ മാത്രം പേടിച്ചാൽ മതിയായിരുന്നു പെൺകുട്ടികൾക്ക്. എന്നാൽ ഇന്ന് അതല്ല അവസ്ഥ.  ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെക്കെയായി പരിചയപെട്ടു അടുത്ത് കൂടുന്ന ആന്റിമാരെയും പേടിക്കണം. തിരുവനന്തപുരം നഗരത്തിൽ ഒരു പെൺകുട്ടിക്ക് സംഭവിച്ച് യഥാർത്ഥ സംഭവം വിവരിക്കുകയാണ് ഇവിടെ.

തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പരിസരത്തുള്ള ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനി തമ്പാനൂറിലേക്ക്‌ പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു.  ഒരുപാട് നേരം കാത്ത് നിന്നിട്ടും ബസ് വന്നില്ല. അപ്പോഴാണ് ആ ബസ് സ്റ്റോപ്പിലേക്ക് 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആന്റി കടന്നു വന്നത്. അവർ വന്ന ഉടനെ പെൺകുട്ടിയെ നോക്കി ചിരിച്ചു. പെൺകുട്ടി തിരിച്ചും. കുറച്ച് സമയത്തിനു ശേഷം അവർ പെൺകുട്ടിയോട് പറഞ്ഞു, ‘മോളെ ബസ് ഇനി വരുമെന്ന് തോന്നുന്നില്ല, നമുക്ക് ഒരു ഓട്ടോ പിടിച്ച് പോയാലോ? ഓട്ടോ കൂലി രണ്ടുപേർക്കും കുടി വീതിച്ച് കൊടുക്കാം”. രാത്രി ഒരുപാട് വൈകിയതിനാൽ പെൺകുട്ടിക്ക് അത് സമ്മതിക്കാതിരിക്കാൻ വേറെ വഴി ഒന്നുമില്ലായിരുന്നു. അവള് അത് സമ്മതിച്ചു. പെൺകുട്ടി സമ്മതമറിയിച്ചതിനു തൊട്ടു പിന്നാലെ എവിടുന്നുവന്നു എന്നറിയില്ല. പെട്ടന്ന് ഒരു ഓട്ടോ റിക്ഷ അവരുടെ മുന്നിൽ വന്നു നിന്നു. പെൺകുട്ടിയെ ആ സ്ത്രീയോ ഓട്ടോ വിളിച്ചിട്ടുമില്ലായിരുന്നു. ആ സ്ത്രീ പെൺകുട്ടിയോട് ഓട്ടോയിൽ കയറാൻ പറഞ്ഞു. സംശയം തോന്നിയ പെൺകുട്ടി ആ സ്ത്രീയെയും ഓട്ടോ ഡ്രൈവറെയും മാറിമാറി നോക്കി. അപ്പോൾ അവർ കണ്ണ് കൊണ്ട് പരസ്പരം എന്തൊക്കയോ ആംഗ്യങ്ങൾ കാണിക്കുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടു. പെൺകുട്ടി പെട്ടന്ന് തന്നെ പിന്നിലേക്ക് മാറുകയും ഞാൻ വരുന്നില്ല ആന്റി പൊയ്ക്കോ എന്ന് സ്ത്രീയോട് പറയുകയും ചെയ്തു. അപ്പോൾ ആ സ്ത്രീ എന്തോ പറയാൻ വന്നപ്പോഴേക്കും ഒരു കിഴക്കേകോട്ട ബസ് വരുകയും പെൺകുട്ടി വേഗം ബസിൽ കയറുകയും ചെയ്തു. ശേഷം പെൺകുട്ടി പോലീസിലുള്ള തന്റെ ബന്ധുവിനെ വിളിച്ചു കാര്യം പറഞ്ഞു. പി എം കെ ജംഗ്ഷനിൽ ഇറങ്ങുവാനും അവിടെ നിന്ന് തമ്പാനൂരിലേക്കു വരാനും താൻ അവിടെ ഉണ്ടന്നും ബന്ധു പെൺകുട്ടിയോട് പറഞ്ഞു.  പി എം കെ ജംഗ്ഷനിൽ ഇറങ്ങിയിട്ട് പെൺകുട്ടി നോക്കുമ്പോൾ ബസിനു പിന്നാലെ ഓട്ടോയിൽ രണ്ടു ആണുങ്ങളോടൊപ്പം നേരുത്തെ കണ്ട സ്ത്രീ വന്നിറങ്ങിയിട്ട് കുട്ടിയുടെ നേർക്ക് പാഞ്ഞു. എന്നിട്ടു ദേഷ്യത്തിൽ ചോദിച്ചു “ടി, നീ എന്താ എന്റെ കൂടെ ഓട്ടോയിൽ കെയറാതിരുന്നത്”?ഇത് കണ്ടു പേടിച്ച പെൺകുട്ടി പെട്ടന്ന് അവിടെ വന്ന തമ്പാനൂർ ബസിൽ കയറി. ശേഷം പോലീസിലുള്ള ബന്ധുവിനോട് വീണ്ടും വിവരം വിളിച്ച് പറഞ്ഞു. പോലീസ് തിരുവനന്തപുരം നഗരം മുഴുവൻ തിരഞ്ഞിട്ടും അങ്ങനെ ഒരു ആന്റിയെയും ഓട്ടോക്കാരനെയും കണ്ടെത്താനായില്ല.

ആ പെൺകുട്ടിയുടെ വെറുമൊരു സംശയമാണ് ആ കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അല്ലങ്കിൽ ഒരു പക്ഷെ എന്താകുമായിരുന്നു ആ കുട്ടിയുടെ അവസ്ഥ? ഇത് പോലെ നിരവധി ആന്റിമാരാണ് ഇന്ന് പെൺകുട്ടികളെ കുടുക്കാൻ വലവിരിച്ചിറങ്ങിയിരിക്കുന്നത്. പെണ്കുട്ടികള് വളരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് മാത്രമേ പോലീസിന് നല്കാന് പറ്റുന്നുള്ളു. തമ്പാന്നൂരിനും മെഡിക്കൽ കോളേജിനുമിടയിൽ വലിയ ഒരു സെക്സ് റാക്കറ്റ് തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. ആന്റിമാർ ആണ് ഇതിൽ മുഖ്യ റോളിൽ യെത്തുന്നത്.  പെൺകുട്ടികൾ കഴിവതും അപരിചിതരുടെ കൂടെയുള്ള യാത്രചെയ്യാൻ ഒഴിവാക്കുകയും വ്യക്തിപരമായ വിവരങ്ങൾ കൈമാറാതിരിക്കുകയും ചെയ്യുക. നഗരത്തിൽ ഒറ്റക്ക് യാത്രചെയ്യുന്ന പെൺകുട്ടികളുടെ ഉത്തരവാദിത്വം രക്ഷകർത്താക്കൾ ഏറ്റെടുക്കുക. ഇപ്പോൾ ഇവിടെ എത്തി? ഏത് ബസിൽ ആണ്? ഓട്ടോയിൽ ആണോ? ആണെങ്കിൽ ഓട്ടോയുടെ നമ്പർ? കൂടെ ആരെങ്കിലും ഉണ്ടോ? തുടങ്ങിയ വിവരങ്ങൾ ഇടക്കിടക്ക് വിളിച്ച് അന്വേഷിക്കുകയും ചെയ്യുക.

ഓർക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.