ഒരാള്‍ പോലും വിശന്ന് മരിക്കരുത്. ദിവസവും നൂറിലധികം പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ദമ്പതികള്‍ ഈ ദമ്പതികള്‍ ദിവസം നൂറിലധികം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത് ഭക്ഷണം പാകം ചെയ്യുന്നത് സ്വന്തം അടുക്കളയില്‍ നിന്നാണ്. അവര്‍ പ്രധാനമായും സമീപിച്ചത് പ്രായം കൊണ്ട് ജോലിയൊന്നും ചെയ്യാനാകാത്തവരെയാണ്. കുറച്ചുപേരുടെ വിശപ്പെങ്കിലും മാറ്റാനായെങ്കില്‍ അതാണ് സന്തോഷം എന്നാണ് അവര്‍ പറയുന്നത്.സമുദ്രത്തിലെ ഒരു തുള്ളിയെപ്പോലെ മാത്രമേ ഞങ്ങള്‍ ചെയ്യുന്നത് ആകുന്നുള്ളൂ. അതെങ്കിലും കഴിയുന്നുണ്ടല്ലോ എന്നാണ് കരുതുന്നതെന്ന് ജോണ്‍സണും ഷെറീനും ഒരേ സ്വരത്തിൽ പറയുന്നു. ഇന്ത്യയിലാകെ നാല് ലക്ഷം യാചകരെങ്കിലുമുണ്ടെന്നാണ് കണക്ക്.
ഈ ദമ്പതികളുടെ പ്രവൃത്തി അത്രമേല്‍ അവര്‍ക്ക് സഹായകമാകുന്നത്.ഇത്രയും പേര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനും എത്തിക്കുന്നതിനുമായി ആഴ്ചയില്‍ 4000 മുതല്‍ 4500 രൂപ വരെ ചെലവ് വരും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് സഹായിക്കുന്നത്. ഷെറീനും രണ്ടുപേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം സ്വീകരിച്ചുകൊണ്ട് ‘ഫീഡ് ഓഫ് ലൗ’ എന്ന പേരില്‍ ഒരു സംരംഭം തന്നെ അവര്‍ തുടങ്ങി.