Categories: Current Affairs

കേരളത്തിൽ വീണ്ടും മൂന്നര വയസുകാരിക്ക് ക്രൂരമർദ്ദനം. ഇനിയുമൊരു മരണം ആവർത്തിക്കാതിരിക്കട്ടെ

കേരളത്തിൽ വീണ്ടും മൂന്നര വയസുകാരിക്ക് ക്രൂരപീഡനം. കുട്ടിയുടെ മുത്തശ്ശി ആണ് വെറും മൂന്നര വയസുമാത്രം പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു വന്നിരുന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്താണ് മൂന്നര വയസുകാരിക്കുമേൽ ക്രൂരമർദ്ദനം ഉണ്ടായത്. ഈ ആക്രമ വിവരങ്ങൾ പരിസര വാസികളാണ് പോലീസിൽ അറിയിച്ചത്. ശേഷം പോലീസും ചൈൽഡ് വെൽഫെയർ അധികൃതരും കുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു കൊണ്ടുള്ള പാടുകളായിരുന്നു വെറും മൂന്നര വയസ് മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കഴുത്തിലും കയ്യിലും കാലുകളിലുമായി അടിയേറ്റത്തിന്റെയും മർദിച്ചതിന്റെയുമെക്കെ പാടുകൾ ഉണ്ടായിരുന്നു.

ദിവസങ്ങളായി കുട്ടിക്ക് ഭക്ഷണം പോലും ഇവർ നൽകിയിരുന്നില്ല എന്നാണ് കുറ്റിയിൽ നിന്നും അധികൃതർക്ക് ലഭിച്ച ഞെട്ടിപ്പിക്കുന്ന വിവരം.  മർദിച്ച സ്ത്രീയുടെ സ്വന്തം മകളുടെ കുഞ്ഞാണ് മർദ്ദനത്തിനിരയായ മൂന്നര വയസുകാരി. എല്ലുകൾ തെളിഞ്ഞു നിൽക്കുന്ന ആ കുഞ്ഞു ശരീരം വിളിച്ചു പറയുന്നുണ്ട് വേണ്ടത്ര ആഹാരം ലഭിച്ചിട്ട് ദിവസങ്ങൾ അയി എന്നത്. മുത്തശ്ശന്‍, മുത്തശ്ശി, അമ്മ, നാല് മക്കള്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയ മകളും മക്കളും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും സംരക്ഷണയിൽ ആയിരുന്നു. ഇപ്പോൾ  അമ്മയെയും നാല് കുട്ടികളുടെയും ഉത്തരവാദിത്വം താൽക്കാലികമായി ചൈൽഡ് വെൽഫെയർ ഏറ്റെടുത്തിരിക്കുകയാണ്.

തൊടുപുഴയിലെ കുഞ്ഞിനുണ്ടായ ദുരന്തത്തിന്റെ വിങ്ങൽ മലയാളികളുടെ മനസ്സിൽ നിന്നും മാറുന്നതിനു മുന്പാണ് സമാനമായ സംഭവം വീണ്ടും അരങ്ങേറിയത്.  തക്ക സമയത്ത് നാട്ടുകാരും അധികാരികളും ഇടപെട്ടത് കൊണ്ട് ഒരു കുഞ്ഞിന്റെ മരണം ഒഴിവായി.

Devika Rahul