ആഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് തീവണ്ടി പാഞ്ഞുകയറി 61 പേർ മരിച്ചു

അമൃത്‌സര്‍: കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് തീവണ്ടി പാഞ്ഞുകയറിയത് ആളുകള്‍ സെല്‍ഫി എടുത്തുകൊണ്ടിരിക്കെ. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. കോലം കത്തിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫി എടുക്കവെയാണ് മരണം…

അമൃത്‌സര്‍: കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് തീവണ്ടി പാഞ്ഞുകയറിയത് ആളുകള്‍ സെല്‍ഫി എടുത്തുകൊണ്ടിരിക്കെ. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. കോലം കത്തിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫി എടുക്കവെയാണ് മരണം ചൂളംവിളിച്ചെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ 61 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റെയില്‍വേ ട്രാക്കില്‍ കയറിനിന്ന് ആഘോഷങ്ങള്‍ വീക്ഷിച്ച ജനങ്ങളുടെ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.“തീര്‍ത്തും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇത്. അപകടത്തിനു ശേഷവും വിഡിയോ എടുക്കാന്‍ വ്യഗ്രത കാണിച്ച ജനങ്ങളുടെ സമീപനം ഞെട്ടലുളവാക്കുന്നതാണ്.” – ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. ജനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞു കയറിയിട്ടും ചിലര്‍ വീഡിയോ എടുക്കുന്നത് തുടര്‍ന്നത് അവിശ്വസനീയമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ പറഞ്ഞു.

പഞ്ചാബ് മന്ത്രി നവജ്യോത് സിദ്ധുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍‌ സിദ്ധു ആഘോഷചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദസ്സറ ആഘോഷങ്ങളില്‍ അവരെല്ലാം അര്‍ത്തുല്ലസിക്കുകയായിരുന്നു. പലരും ട്രെയിന്‍ ട്രാക്കുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുകയായിരുന്നു. പെട്ടെന്നാണ് അപകടമുണ്ടായത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ലെന്നും നവ്ജ്യോത് കൗര്‍ പറഞ്ഞു.