കൊടുത്തത് തന്നെ തിരിച്ചുകിട്ടും എന്ന് പറയുന്നത് സത്യമാകുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്, അതുകൊണ്ട് നമ്മുടെ സമൂഹത്തില്‍ ഓരോരുത്തര്‍ ചെയ്ത് കൂട്ടുന്ന പ്രവര്‍ത്തികള്‍ക്കൊത്ത പ്രതിഫലം കിട്ടുന്നതില്‍ സന്തോഷിക്കാം. അത്തരം ഒരു വാര്‍ത്തയാണ് ലണ്ടനില്‍ നിന്നും കേള്‍ക്കുന്നത്.
ജയിലില്‍വച്ച് തടവുകാരനുമായി ശാരീരികമായി ബന്ധപ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് മോൾഡ് ക്രൌൺ കോടതി വിധിച്ചത് 12 മാസം തടവ് ശിക്ഷ. എമിലി വാട്ട്സണെന്ന ഉദ്യോഗസ്ഥയെയാണ് കോടതി ശിക്ഷിച്ചത്. എമിലി റെക്സ്ഹാമിലെ എച്ച്എംപി ബെർവിൻ ജയിലിലെ പ്രിസണറാണ്.
തടവുകാരനായ ജോണ്‍ മക്ഗീയുമായി ഒരുതവണ മക്ഗീയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് കോടതി കണ്ടെത്തി. ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. ജോൺ മക്ഗീ മിലിയുമായി ബന്ധമുണ്ടായിരുന്നതായി കോടതിയിൽ സമ്മതിച്ചു.
സെല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഐഫോൺ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഫോണും ചാർജറും അനധികൃതമായി സെല്ലിനുള്ളിൽ ഉപയോഗിച്ചതിന് 12 മാസം അധികതടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്.