മറാത്തി നടി ശ്രുതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. വിട്ടുവീഴ്ചക്ക് തയ്യാറായാൽ സിനിമ ലോകത്ത് അവസരങ്ങള്‍ ലഭിക്കും എന്നാണ് ധാരണ. കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനെ മറാഠി നടി ശ്രുതി മറാത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
താരം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും അതിനോട് എങ്ങനെയാണ് പ്രതികരിച്ചതെന്നും ഹ്യുമണ്‍ ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റിലാണ് തുറന്നു പറഞ്ഞത്. നിര്‍മാതാവിന്റെ പെരുമാറ്റം ആദ്യം വളരെ പ്രൊഫഷണലായിട്ടായിരുന്നു . ഓഡിഷന്‍ സമയത്താണ് നടിയ്ക്ക് കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നത്.
കോംപ്രമൈസ് എന്നും ഒരു രാത്രി എന്നൊക്കെ അയാള്‍ പറയാന്‍ തുടങ്ങി. ഞാന്‍ താങ്കള്‍ക്കൊപ്പം കിടക്കണം എന്നാണെങ്കില്‍ ആരെയാണ് താങ്കള്‍ ഹീറോയ്‌ക്കൊപ്പം കിടത്തുക. അയാളുടെ പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചെന്നും അയാളോട് പ്രൊജക്റ്റ് വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
തന്നെക്കൊണ്ട് അത് ചോദിപ്പിച്ചത് ഒരു നിമിഷത്തെ ധൈര്യമാണ്. ഞാന്‍ ഉല്‍പ്പന്നവല്‍ക്കരിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് എഴുന്നേറ്റു നിന്നത് എനിക്ക് വേണ്ടി മാത്രമായിരുന്നില്ല. നിര്‍മാതാവിന്റെ പേര് പുറത്തുവിട്ടില്ല.