തീവ്രത കുറയാതെ ഓഖി മഹാരാഷ്ട്ര തീരത്തേക്ക് ; കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം

രാജ്യം മുഴുവൻ ഭീതിയിലാക്കി ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ…

രാജ്യം മുഴുവൻ ഭീതിയിലാക്കി ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മല്‍സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

കേരളതീരത്ത് ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അതേസമയം, ചുഴലിക്കാറ്റില്‍ സംസ്ഥാനത്തു മാത്രം മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 14 മൃതദേഹങ്ങളാണു കണ്ടെത്തിയത്. അതിനിടെ, 11 തിരുവനന്തപുരം സ്വദേശികളെ നാവികസേന രക്ഷിച്ചു. കല്‍പേനിയില്‍നിന്നുള്ള കപ്പല്‍ ഇവരുമായി 11.45ന് കൊച്ചിയില്‍ എത്തും. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഓഖി ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും തീരദേശജനതയ്ക്ക് നഷ്ടങ്ങൾ ധാരാളമാണ് . കടല്‍ക്ഷോഭത്തിലും കനത്തമഴയിലും വീടുകള്‍ ഉള്‍പ്പടെ വെള്ളക്കെട്ടിലാണ്. വൈദ്യുതി ബന്ധവും പലതീരമേഖലകളിലും പുനഃസ്ഥാപിച്ചിട്ടില്ല.