ദുരഭിമാന കോലയുടെ മറ്റൊരു ഇര. ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ചു ഭർത്താവിനെ വെട്ടി കൊന്നു. എന്നാൽ ഇന്നും അവൾ ജീവിക്കുന്നു..

തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ പ്രാണയ്‌ എന്ന യുവാവാണ് ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ചു കഴിഞ്ഞ സെപ്റ്റംബറിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മാസങ്ങൾക്കു മുന്പാണ് പ്രാണയും അമൃത വാർഷിണിയും പ്രണയിച്ചു വിവാഹിതരായത്. ഇരുവരും രണ്ടു ജാതിയിൽ പെട്ടവർ…

തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ പ്രാണയ്‌ എന്ന യുവാവാണ് ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ചു കഴിഞ്ഞ സെപ്റ്റംബറിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മാസങ്ങൾക്കു മുന്പാണ് പ്രാണയും അമൃത വാർഷിണിയും പ്രണയിച്ചു വിവാഹിതരായത്. ഇരുവരും രണ്ടു ജാതിയിൽ പെട്ടവർ ആയത് കൊണ്ട് തന്നെ അമൃതയുടെ ബന്ധുക്കൾ ഈ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. എന്നാൽ വീട്ടുകാരെ എതിർത്തു അമൃതയും പ്രാണയും വിവാഹിതരായി. 

ഇതിനിടയിൽ ഗർഭിണിയായ അമൃതയെ ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ട് വന്നിട്ട് ഇരുവരും തിരുച്ചുമടങ്ങും വഴിയാണ് ഹോസ്പിറ്റലിലെ മുന്നിൽവെച്ചു അപരിചിതനായ ഒരു യുവാവ് പ്രാണയെ ആക്രമിച്ചതും വെട്ടി പരിക്കേൽപ്പിച്ചതും. സംഭവത്തിന്റെ ദൃശ്യങ്ങൾ ഹോസ്പിറ്റലിലെ cctv യിൽ റെക്കോർഡ് ആകുകയും ചെയ്തിരുന്നു. സംഭവം കണ്ടു ബോധരഹിതയായ അമൃതയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയതിനുശേഷം അമൃതയുടെ മൊഴിയെടുക്കുവാനായി പോലീസ് എത്തിയിരുന്നു. തന്റെ അച്ഛനും അമ്മാവനുമാണ് ആളെ വെച്ച് തന്റെ ഭർത്താവിനെ കൊള്ളിച്ചതെന്നും തൻ ഗർഫിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ മുതൽ ഒരു അന്യ ജാതിയിൽ പെട്ടവന്റെ കുഞ്ഞിനെ നമുക്ക് വേണ്ട എന്നും അബോർഷൻ ചെയ്യണമെന്നും അവർ നിരന്തരം ആവിശ്യപെട്ടിരുന്നതായും അമൃത പോലീസിന് മൊഴി നൽകി. 

ഞാൻ കണ്ടത്തിൽവെച്ചു ഏറ്റവും നല്ല പുരുഷനായിരുന്നു പ്രാണ. അവൻ എനിക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. പ്രത്യേകിച്ച് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നെ പ്രത്യേകം പരിചരിക്കുമായിരുന്നു. ജാതിയും മതവുമൊന്നുമല്ല ആ സ്നേഹമാണ് ഏതൊരു പെണ്ണും പുരുഷനിൽ നിന്നും ആഗ്രഹിക്കുക. പക്ഷെ എന്റെ അച്ഛനും അമ്മാവനും ചേർന്ന് ആ ഭാഗ്യം എന്നിൽനിന്നും അറുത്ത് കളഞ്ഞു. ഇനി ഞാൻ എന്റെ കുഞ്ഞിനെ ഇല്ലാതാക്കില്ല. ഞാൻ ജീവിക്കും ഞങ്ങളുടെ കുഞ്ഞിന് വേണ്ടി:- അമൃത കരഞ്ഞുകൊണ്ട് അന്ന് പോലീസിനോട് പറഞ്ഞു. 

മാസങ്ങൾക്കിപ്പുറം അവൾ കാത്തിരുന്ന ആ പിഞ്ചോമന ജനിച്ചു. അവൾക്കുവേണ്ടി ഇനിയുള്ള തന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണ് അമൃത.