അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിന് സി.സി ടി.വി ദൃശ്യങ്ങളുടെയും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ ൈകമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സി.സി ടി.വി ദൃശ്യങ്ങളും രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണിെൻറ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകളുമാണ് അങ്കമാലി കോടതി ഉത്തരവ് പ്രകാരം ദിലീപിെൻറ അഭിഭാഷകന് പി. രാമന്‍പിള്ളക്ക് നൽകിയത്.
അതേസമയം, ഒാടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെടുന്നതിെൻറ ദൃശ്യങ്ങളും ചില സുപ്രധാന രേഖകളും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയില്‍ തീര്‍പ്പായില്ല. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിെൻറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ആദ്യം നൽകിയ ഹരജിയെ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു.
ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തില്‍ ദിലീപിെൻറ അഭിഭാഷകന് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുവദിച്ചിരുന്നു. അതിന് ശേഷമാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹരജി നല്‍കിയത്.
ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പൊലീസ് പടച്ചുണ്ടാക്കിയതാണെന്നും പൊലീസിെൻറ പക്കലുള്ള മറ്റ് തെളിവുകളിലും പൊരുത്തക്കേടുകളുണ്ടെന്നും അതിനാല്‍ ഇവ പ്രതികള്‍ക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും വാദിച്ചാണ് ദിലീപ് ഹരജി നല്‍കിയത്. അതിനിടെ കേസിലെ മുഴുവന്‍ പ്രതികളോടും ബുധനാഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി നിർദേശിച്ചിട്ടുണ്ട്. വിചാരണ കോടതി ഏതെന്ന് തീരുമാനിക്കാന്‍ സെഷന്‍സ് കോടതിക്ക് കേസ് അന്നാണ് കൈമാറുക.
source: madhyamam