കുട്ടികളുടെ മൊബൈൽ ഉപയോഗം കാലക്രമേണെ കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് പലപ്പോഴും അതിരു വിടുന്നതായാണ് കാണപ്പെടുന്നത്..
മൊബൈല്‍ ഫോണില്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന മകന്റെ കൈ പിതാവ് വെട്ടി മാറ്റി. മകന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കശാപ്പുകാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷി കൈ വെട്ടിയത്. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്താണ് ഇത്തരത്തിലൊരു വേറിട്ട സംഭവം അരങ്ങേറിയത്.
പത്തൊന്‍പതുകാരനായ മുഹമ്മദ് ഖാലിദ് ഖുറേഷി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം സ്ഥിരമായി രാത്രികളില്‍ പോണ്‍ സിനിമകള്‍ കണാന്‍ തുടങ്ങിയതാണ് പിതാവ് മുഹമ്മദ് ഖയ്യുമിനെ പ്രകോപിപ്പിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ, വീട്ടിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങുന്ന സമയത്ത് മുഹമ്മദ് മകന്റെ കൈ വെട്ടുകയായിരുന്നു. ഒച്ചപ്പാട് കേട്ടുണര്‍ന്ന വീട്ടുകാര്‍ ഖാലിദിനെ ഉടനെ ചൈതന്യപുരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൈപത്തി തൊണ്ണൂറു ശതമാനവും വേര്‍പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരെയാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു.
സംഭവത്തിന്റെ തലേന്ന് പോണ്‍ സിനിമ കാണുന്ന ഖാലിധിനെ കൈയ്യോടെ പിടികൂടി ശാസിച്ചിരുന്നു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും പിതാവിയെ തള്ളി മാറ്റി ഖാലിധ് വീട്ടില്‍ നിന്ന് ഇറങ്ങി പോയിരുന്നു. പിന്നീട് രാത്രിയിലാണ് തിരിച്ചെത്തിയത്. തുടര്‍ന്നാണ് പുലര്‍ച്ചേ ഉറങ്ങി കിടന്ന ഖാലിദിന്റെ കൈ മുഹമ്മദ് വെട്ടിയത്.
ഇത്തരത്തിലൊരു ദാരുണകൃത്യം നടത്തിയ 45 കാരനായ മുഹമ്മദ് ഖയ്യും ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരിക്കുകയാണ്.