ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരു മാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്.
നിധിന്റേത് മുങ്ങിമരണമാണെന്ന് കരുതുമ്പോഴും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദ വിവരം ലഭിച്ചാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. മരണങ്ങളിൽ പല കാരണങ്ങളാൽ മൂക്കിൽ നിന്നും രക്തം പ്രവഹിക്കാമെന്ന് ഡോക്ടർ വ്യക്തമാക്കിയതായും എസ് ഐ അറിയിച്ചു.മുഖത്ത് കണ്ട പാടുകൾ ഫയർഫോഴ്‌സ് പാതളക്കരണ്ടി ഉപയോഗിച്ച് മൃതദ്ദേഹം കണ്ടെടുത്തപ്പോൾ ഉണ്ടായതാവാമെന്നാണ് പൊലീസ് അനുമാനം. നിധിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ബാബുരാജിന്റെ ഫോൺകോൾ വിരങ്ങൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനാണ് പൊലീസ് നീക്കം.
കൂട്ടുകാരനായ സിബിയുടെ വാക്കുകൾ
‘അവനും എനിക്കും നീന്തലറിയില്ല. അവൻ വെള്ളത്തിൽച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല’ . ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾ പോയിരുന്നു.
അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയിൽ നീന്തി. നീന്തലറിയാത്തതിനാൽ ഞാനും അവനും അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്നാണ് കുളിച്ചത്. കൂട്ടുകാർ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ പത്ത് വർഷമായി ശ്രീരാഗം ട്രൂപ്പിൽ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോൾ മുതൽ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താൽപര്യമായിരുന്നു. തുടർന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടിൽ മകന് ചെണ്ട പഠിക്കാൻ അവസരവും ഒരുക്കി.
വർഷങ്ങൾക്ക് ശേഷം അടിമാലി സ്വദേശി രാജേഷാണ് നിധിന്റെ കഴിവ് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയത്. രാജേഷാണ് ട്രൂപ്പിന്റെ നെടുംതൂൺ. കഴിഞ്ഞ ഡിസംമ്പർ 2-ന് ഉണ്ടായ വാഹനാപകടത്തിൽ ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അനീഷും അപ്പുവും മരണമടഞ്ഞിരുന്നു. ഇതേ ദിവസം കോതമംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സ് തട്ടി സിബിക്കും സാരമായി പരിക്കേറ്റിരുന്നു.
ഈ ദുരന്തം പിന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്കുമാണ് സംഘത്തിലെ മൂന്നാമത് ഒരു കൂട്ടുകാരനും കൂടി വേർപിരിയുന്നത്. അതേസമയം, നിധിന്റെ പിതാവും നടൻ ബാബുരാജുമായി വസ്തുത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നിധിനെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്ന ആക്ഷേപം കുടുംബം ഉയർത്തിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ദുരൂഹത ഉണർന്നതോടെ അന്വേഷം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്. നിധിൻ മാത്യൂവിന്റെ ജഡം മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ് ഇന്നലെ പുലർച്ചെ ഫയർഫോഴ്സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടൻ ബാബുരാജുമായി വസ്തു തർക്കം ഉണ്ടായതിനെ തുടർന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ച വ്യക്തിയാണ് നിധിന്റെ പിതാവ് സണ്ണി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്.
കടപ്പാട്: മലയാളി വാർത്ത