മലയാളത്തിലെ എക്കാലത്തേയും വലിയ മഹാനടനായ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലന്‍. മലയാള സിനിമയുടെ അതിര്‍ത്തികള്‍ വിശാലമാക്കി ഒരുക്കിയ വില്ലനെ ‘ഇമോഷണല്‍ ത്രില്ലര്‍’ എന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചത്. ചിത്ത്രത്തിന്റ വരവേൽപ്പ് അനുസരിച്ച വില്ലൻ ഒരു ബോക്സ് ഓഫീസ് തരംഗം സൃഷ്ട്ടിക്കും എന്നതിൽ ഒരു സംശയവും ഇല്ല.
ഇമോഷണല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരു പരിധിവരെ പെടുത്താവുന്ന ചിത്രം തന്നെയാണ് വില്ലനെന്ന് ആദ്യ റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്റെ തന്നെ പഴയ ചിത്രമായ ‘ഗ്രാന്‍ഡ്മാസ്റ്ററിലെ’ ചന്ദ്രശേഖറിനെ വില്ലനിലെ മാത്യു മാഞ്ഞൂരാനില്‍ ഇടയ്ക്കൊക്കെ കാണാന്‍ കഴിയും.
പതിവുപോലെ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. താരത്തിന്റെ അത്യുജ്വലമായ ഒന്ന് രണ്ട് അഭിനയ മുഹൂര്‍ത്തങ്ങള്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നു. ശക്തിവേല്‍ പളനിസാമി എന്ന കഥാപാത്രമായി വിശാലും തന്റെ മലയാളത്തിലെ ആദ്യ സിനിമയില്‍ നിറഞ്ഞു നിന്നു. എന്നാല്‍, ഹന്‍സികയ്ക്കും ശ്രീകാന്തിനും വേണ്ടത്ര പ്രാധാന്യമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. മഞ്ജു വാര്യര്‍ തന്റെ സീനുകള്‍ മികച്ചതാക്കി.
തമിഴിലെ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമായി ചെന്നൈയില്‍ വില്ലന്‍റെ പ്രത്യേക ഷോ നടന്നിരുന്നു. ലിംഗുസാമി, മിഷ്കിന്‍ തുടങ്ങി പ്രമുഖരെല്ലാം സിനിമ കാണാനെത്തി.
കണ്ടവരെല്ലാം ‘അതിഗംഭീരം’ എന്ന അഭിപ്രായമാണ് പറഞ്ഞത്. ഒരു ഇമോഷണല്‍ ത്രില്ലറാണ് വില്ലനെന്നും മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് ഒന്നാന്തരമാണെന്നും മിഷ്കിന്‍ പറഞ്ഞു.
ഒരു വെല്‍ മെയ്ഡ് സിനിമയാണ് വില്ലന്‍ എന്ന് ലിംഗുസാമി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ചിത്രം റിലീസാകുന്നത്. പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് വില്ലന്‍.
ഇത്രയും ഗ്രാന്‍ഡായ ഒരു മലയാളം റിലീസ് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍, ശ്രീകാന്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിന്.
മനോജ് പരമ ഹംസയുടെ ചടുലമായ ക്യാമറ. മികച്ച ഫ്രെയിമുകളും ഡയലോഗുകളും ഒപ്പം സുശിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ഇഴചേര്‍ന്നപ്പോള്‍ വിരസതയില്ലാത്ത കാഴ്ചനുഭവം തന്നെയാണ് ‘വില്ലന്‍’ സമ്മാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അല്‍പം ഇഴച്ചിലും അനുഭവപ്പെട്ടു. ഒരുപാട് സീനുകളില്‍ കണ്ടുമടുത്ത ചില സീനുകള്‍ വില്ലനിലും ഉണ്ട്. മാസ്സ് എന്ന ഗണത്തില്‍ പെടുത്താതെ ഒരു ക്ലാസ് ചിത്രമായി സമീപിച്ചാല്‍ വില്ലന്‍ സമ്ബൂര്‍ണ്ണ തൃപ്തി പടം സമ്മാനിക്കും.