ഇന്ത്യൻ പൈലറ്റിനെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് യുഎസ് നാടുകടത്തി. ശേഷം വീസ റദ്ദാക്കി ഡൽഹിക്കുള്ള വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു. പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. മുംബൈ സ്വദേശിയായ പൈലറ്റിനെ അറസ്‌റ്റ് ചെയ്‌തത് രണ്ട് മാസത്തെ പരിശോധനകള്‍ക്ക് ശേഷമാണ്.
ന്യൂഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ വിമാനക്കമ്പനിയുടെ വിമാനം തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. പൈലറ്റിനെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പുറത്തെത്തിച്ചത് യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ്.
ഇയാള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതെല്ലാം എന്ന് ഹോട്ടലിലെ ഇന്റര്‍നെറ്റ് സെര്‍വറില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പൈലറ്റ് കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങൾ അമേരിക്കയിലെ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് കാണുന്നതായി എഫ്ബിഐ കണ്ടെത്തുകയായിരുന്നു.
രഹസ്യമായി അന്വേഷണം രണ്ടു മാസമായി തുടരുകയായിരുന്നു. തെളിവുകളുടെ പകര്‍പ്പ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറി.