അതിഹീനമായ ക്രൂരകൃത്യം നടന്നത് അമേരിക്കയിലാണ്. ഗർഭിണിയെ കൊന്ന് വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഷിക്കാഗോക്കാരിയായ മാര്‍ലെന്‍ ഒക്കോവ ലോപ്പസ് ആണ് ഈ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. അമ്മയേയും മകളേയും മകളുടെ കാമുകനേയുമാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് മാസമായി കാണാതായിരുന്ന മാര്‍ലനെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊല ചെയ്യപ്പെടുമ്പോൾ മാര്‍ലെന്‍ ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും കുഞ്ഞിനെ രക്ഷിക്കുക എന്നത് ശ്രമകരമാണെന്നുമാണ് പൊലീസ് പറയുന്നത്.
ശ്വാസം മുട്ടിച്ചാണ് മാര്‍ലനെ കൊന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതകളായ അമ്മമാര്‍ക്ക് വേണ്ടിയുളള ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമായിരുന്നു മാര്‍ലെന്‍. കുഞ്ഞിന് ആവശ്യമുളള തുണികളും മറ്റ് സൗജന്യമായി തരാം എന്നുളള ഇവരുടെ പ്രലോഭനത്തില്‍ നിര്‍ദ്ധനയായ മാര്‍ലെന്‍ പെട്ടുപോകുകയായിരുന്നു.
മാര്‍ലെന്‍ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പോയപ്പോഴാണ് കൊല ചെയ്യപ്പെടുന്നത്. കൊലപാതകം നടന്നത് അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ വെച്ചാണ്. മാര്‍ലെന്റെ മൃതദേഹം കണ്ടെടുക്കുന്നത് വീടിനോട് ചേര്‍ന്നുളള ചവറുപെട്ടിയില്‍ നിന്നുമാണ്. മാര്‍ലെനെ കൊലചെയ്തത് കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടിയാണെന്നാണ് പോലീസ് നിഗമനം