അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍ ശശിധരന്‍ എത്തിയിരിക്കുന്നത് . തനിക്കെതിരെയുള്ള മഞ്ജു വാര്യരുടെ കേസിനെക്കുറിച്ചാണ് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ ശരിയാണ് എങ്കില്‍ കോടതില്‍ തെളിവുകള്‍ നല്‍കാനോ പത്രസമ്മേളനം നടത്തി പരസ്യമായി കുറ്റം വെളിപ്പെടുത്തണമെന്നാണ് സനല്‍ കുമാര്‍ പറയുന്നത്. തനിക്കെതിരെ സിനിമയിലേയും രാഷ്ട്രീയത്തിലേയും ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും സനല്‍കുമാര്‍ ആരോപിക്കുന്നു. തനിക്കെതിരെയുള്ള പരാതിയിലെ മഞ്ജു വാര്യരുടെ മൊഴിയും ഒപ്പം വ്യാജമാണെന്നും സനല്‍കുമാര്‍ പറയുന്നുണ്ട്. കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. സിപിഎം നെയും പിണറായി വിജയനെയും വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിട്ടാല്‍ അതിനടിയില്‍ വരുന്ന കമന്റുകള്‍ എനിക്കെതിരെ മഞ്ജുവാര്യരുടെ പേരില്‍ കെട്ടിച്ചമച്ച കള്ളക്കേസിനെയും അതിന്റെ പേരില്‍ ഉണ്ടായ നിയമവിരുദ്ധമായ അറസ്റ്റിനെയും സൂചിപ്പിച്ചുകൊണ്ടുള്ള അപഹാസങ്ങളാണ്.
എഴുതണ്ട എന്നു കരുതിയിരുന്ന ആ വിഷയത്തെക്കുറിച്ച് വീണ്ടും എഴുതിക്കാന്‍ അവ കാരണമാവുകയാണ്. എനിക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിന് കാരണമായ പരാതി രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടു വര്‍ഷങ്ങളും രണ്ടു മാസങ്ങളും കടന്നുപോയി. നാളിതുവരെ ആ കേസില്‍ ഒരുതരം അന്വേഷണവും നടന്നിട്ടില്ല. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയോ കോടതിയില്‍ ചാര്‍ജ് നല്‍കുകയോ ചെയ്തിട്ടില്ല. അത് ചെയ്യുകയില്ല എന്ന് ആ കേസ് രജിസ്റ്റര്‍ ചെയ്ത നാള്‍ മുതല്‍ ഞാന്‍ പറയുന്നതാണ്. കാരണം അത് കള്ളക്കേസാണ് എന്നത് മാത്രമല്ല അതിനു പിന്നില്‍ ഹീനമായ രാഷ്ട്രീയ-മാഫിയാ ഗൂഢാലോചന നടന്നിട്ടുണ്ട്. പിണറായി വിജയനെ ചോദ്യം ചെയ്യാനാവാത്ത നേതാവായി നിലനിര്‍ത്തുന്ന, മലയാള സിനിമയില്‍ ആഴത്തില്‍ വേരുകളുള്ള സെക്‌സ് റാക്കറ്റിന്റെ താല്പര്യപ്രകാരമാണ് ആ കള്ളക്കേസും അതിന്റെ മറവില്‍ എന്നെ അന്യായമായി പിടിച്ചുകൊണ്ടു പോകാനുള്ള പോലീസ് നടപടിയും ഉണ്ടായിട്ടുള്ളത്. അതില്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിന് കൃത്യമായ പങ്കുണ്ട് എന്നും സനൽകുമാർ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് എന്നെ പിന്തുടര്‍ന്ന് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത് കേരളത്തിലെ ആഭ്യന്തരവകുപ്പ് അറിയാതെ നടക്കുന്ന കാര്യമല്ല. ആരാണ് ആ ഇന്നോവ കാറിന്റെ ഉടമ, ആരാണ് പണം നല്‍കിയത്?
മഞ്ജു വാര്യരുടെ പേരില്‍ കൊടുത്തിട്ടുള്ള ആ പരാതി കളവാണ് എന്ന് തുടക്കം മുതല്‍ പറയുന്നതാണ് എന്നും തന്റെ ഫോണുകള്‍ പിടിച്ചെടുത്ത പോലീസ് അത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു എന്നാണ് കോടതിയില്‍ പറഞ്ഞത്. എന്താണ് അതില്‍ നിന്ന് കണ്ടുകിട്ടിയത് എന്ന് ഇതുവരെയും കോടതിയില്‍ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് ആ കേസ് അന്വേഷിക്കുന്നില്ല എന്ന് എന്നെ ആ കേസിന്റെ പേരില്‍ അപഹസിക്കുന്ന പിണറായി വിജയന്റെ അടിമകള്‍ സ്വയം ചോദിക്കണം. നാവും നട്ടെല്ലുമില്ലാത്ത ജനത ഇങ്ങനെ ഒരാളെ ഭരണാധികാരിയായി അര്‍ഹിക്കുന്നുണ്ട് എന്നാണ് ഇപ്പോള്‍ കരുതുന്നത് എന്നും സംവിധായകൻ പറയുന്നു . മഞ്ജുവാര്യരുടെ പേരില്‍ ഉണ്ടാക്കിയ കേസില്‍ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ സിനിമയെടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് എന്റെ കലാജീവിതത്തില്‍ നിന്ന് മാറിനിന്നിട്ട് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഒന്നുകില്‍ തെളിവുകള്‍ നല്‍കി കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം എന്നും അല്ലെങ്കില്‍ ആ കേസ് പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മഞ്ജു വാര്യരുടെ അമ്മയെയും സഹോദരനായ മധു വാര്യരെയും സമീപിച്ചിരുന്നുവന്നും ഒരു തവണ മഞ്ജു വാര്യരോട് സംസാരിക്കാം എന്ന് പറഞ്ഞ മധു വാര്യര്‍ പിന്നീട് വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ല എന്നും സെൻകുമാർ പറയുന്നു.
ഈ കേസിന്റെ പേരില്‍ തന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്ന സാഹചര്യമുണ്ട് എന്നതിനാല്‍ അതില്‍ ഒരു തീര്‍പ്പുണ്ടാക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മഞ്ജു വാര്യരുടെ അടുത്ത ചില സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചിരുന്നു. അതില്‍ ഒരാള്‍ പ്രതികരിക്കുകയും മഞ്ജു വാര്യരുടെ അഭിഭാഷക എന്ന് പരിചയപ്പെടുത്തി ഒരു വക്കീലിന്റെ നമ്പര്‍ അയച്ചു തരുകയും ചെയ്തുഅവരോട് സംസാരിച്ചപ്പോള്‍ കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ കൊടുത്താല്‍ അതിനെ പിന്തുണയ്ക്കാം എന്നാണ്. തത്വത്തില്‍ കക്ഷികള്‍ തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പിലെത്തി എന്നും കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നുമാണ് അപേക്ഷകൊടുക്കേണ്ടത്. ഒരുതരം ഒത്തുതീര്‍പ്പു സംസാരവും ഉണ്ടാകാതെ കേസ് പിന്‍വലിക്കാന്‍ അപേക്ഷ കൊടുക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാകും എന്നതുകൊണ്ട് ചെയ്തില്ല കാരണം ആ കേസിനു പിന്നിലുള്ള ക്രിമിനല്‍ ഗൂഡാലോചനക്കാര്‍ അതോടെ രക്ഷപ്പെടുകയും ചെയ്യും. മഥാര്തമല്ല ഇക്കാര്യത്തില്‍ മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതും സംസാരിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയാല്‍ മനസിലാകുമെന്നും എന്തുകൊണ്ടാണ് കയറ്റം എന്ന സിനിമ പുറത്തു വരാത്തത് എന്നതും ആലോചിക്കാവുന്നതാണ് എന്നും സംവിധായകൻ പറയുന്നു.
മലയാള സിനിമയെ ചൂഴ്ന്ന് നില്‍ക്കുന്ന പെണ്‍വാണിഭസംഘത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ആഭ്യന്തരവകുപ്പാണ് കേരളത്തില്‍ ഇന്നുള്ളത് എന്നും ഇതേ കാരണം കൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയും വിധിയുണ്ടാകാത്തത്. ഇതേ കാരണം കൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരാത്തത് എന്ന് തുടങ്ങി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളിലാണ് സനൽകുമാർ ഉന്നയിക്കുന്നത്. തനിക്കെതിരെ മഞ്ജു വാര്യര്‍ കൊടുത്തു എന്ന് പറയുന്ന പരാതിയുടെ അവസാന പേജിന്റെ ഫോട്ടോ ഒപ്പം കൊടുത്തിട്ടുണ്ടെന്നും അതില്‍ ‘മൊഴി വായിച്ചു നോക്കി ശരി’ എന്ന വാചകവും ഒപ്പുമാണ് മഞ്ജു വാര്യരുടേത് ഇതും മഞ്ജു വാര്യരുടെ കയ്യക്ഷരമോ ഒപ്പോ അല്ലെന്ന് താൻ ആരോപിക്കുകയാണ്. തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെഎന്നും സനൽ കുമാർ പറയുന്നുണ്ട്.