
മൂക്കുത്തി അമ്മന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പൂജ കഴിഞ്ഞത് മുതല്‍ പല തരത്തിലുള്ള വിവാദങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.ചിത്രത്തില്‍ ദേവിയായിട്ടാണ് നടി നയന്‍താര എത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയുന്നത് സുന്ദര്‍ സി ആണ്.നയന്‍താരയും നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ പൂജ മാര്‍ച്ച് ആറിന് പ്രൗഢ ഗംഭീരമായി നടന്നു.പൂജയ്ക്ക് ശേഷം നയന്‍താരയും മീനയും തമ്മില്‍ പിണക്കമായെന്നും ഖുശ്ബു നയന്‍താരയെ തരംതാഴ്ത്തി സംസാരിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ എത്തിയിരുന്നത്,ഇപ്പോഴിതാ, മൂക്കുത്തി അമ്മന്റെ സംവിധായകനും നയന്‍താരയും തമ്മിലുള്ള പ്രശ്‌നം, തുറന്നു പറയുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ഇഷാരി കെ ഗണേഷ്.

കൊടുത്ത വസ്ത്രത്തിന്റെ പേരില്‍ നയന്‍താരയും അസിസ്റ്റന്റ് ഡയരക്ടറും തമ്മില്‍ വാഗ്വാദം നടന്നു. സെറ്റിനെ മുഴുവന്‍ അത് ബാധിച്ചതില്‍ സംവിധായകന്‍ സുന്ദര്‍ സി ടെന്‍ഷനാവുകയും മൊത്തത്തില്‍ ഷൗട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. എന്നാണ് വന്ന വാർത്തകൾ, എന്നാൽ നിർമാതാവ് പറയുന്നത്, നയന്‍താരയെ വിളിപ്പിക്കുകയും സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
പൊള്ളാച്ചിയില്‍ വച്ച് പ്ലാന്‍ ചെയ്തിരുന്ന ഷൂട്ടിങ് ഷെഡ്യൂള്‍ കാന്‍സല്‍ ചെയ്യുകയും , ചെന്നൈയിലെ അളപക്കത്തുള്ള പൊന്നിയമ്മന്‍ ക്ഷേത്രത്തില്‍ അടുത്ത ഷെഡ്യൂള്‍ ഷൂട്ടിങ് പ്ലാനിടുകയും ചെയ്തു. താത്കാലികമായി ഷൂട്ടിങില്‍ പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്നാണ് നിര്‍മാതാവിന്റെ വിശദീകരണം.












