
എമ്പുരാൻ’ സിനിമയുടെ പുതിയ റീഎഡിറ്റ് പതിപ്പ് ആസ്വാദനത്തിനും ആശയത്തിനും ഒരു കോട്ടവും വരുത്തിയിട്ടില്ല,നടനും സംവിധായകനുമായ മുസ്തഫ പറയുന്നു. ഗംഭീര മേക്കിങ് ആണ് സിനിമയുടേത് , മലയാളികൾക്കും ,ഇന്ത്യ മുഴുവനുള്ളവർക്കും അഭിമാനിക്കാവുന്ന സിനിമയാണ് എമ്പുരാൻ. നിന്റെ പക നിന്റേതു മാത്രമല്ലാത്ത ഒരു കാലം വരും. ഇന്നാണ് കാണാൻ സാധിച്ചത്,മുസ്തഫ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിക്കുന്നു. കട്ടും മ്യൂട്ടും, ആസ്വാദനത്തിനും ആശയത്തിനും ഒരു കോട്ടവും വരുത്തിയിട്ടില്ല. പൃഥ്വിരാജ് എന്തൊരു മേക്കിങ് ആണ് മാൻ.നിങ്ങൾക്കിത് ഒരു ചെറിയ സിനിമയാണ്, വലിയ സിനിമക്കായി കാത്തിരിക്കുന്നു.

മുരളി ഗോപിയുടെ ഉഗ്രൻ തിരക്കഥ. ആദ്യഭാഗം കാണാത്തവർക്കുപോലും ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്നു. മോഹൻലാൽ മാജിക്ക്. ഈ സിനിമ മലയാളികൾക്കും, കേരളത്തിനും, ഇന്ത്യക്കും അഭിമാനിക്കാം. സാങ്കേതികപരമായി ഇത്രയും ബ്രില്യന്റ് ആയ ഒരു സിനിമ സമ്മാനിച്ചതിന്, ഈ ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി. മുസ്തഫ കുറിച്ച്.അതേസമയം , സിനിമയിൽ പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി.
വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സിനിമയുടെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. മതകേന്ദ്രത്തിനു മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ മുറിച്ചുനീക്കി. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി. ബെല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില രംഗങ്ങൾ നീക്കം ചെയ്തു. എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ചെയ്തു. സ്ത്രീ കഥാപാത്രത്തിന്റെ തല തുടര്‍ച്ചയായി ഭിത്തിയില്‍ ഇടിപ്പിക്കുന്ന സീനും സ്ത്രീകള്‍ക്കെതിരായ ലൈംഗികതിക്രമം കാണിക്കുന്ന സീനുകളും മുറിച്ചുമാറ്റി.












