
മലയാളത്തിൽ കൊച്ചു വേഷങ്ങൾ ചെയ്യ്തു ഇപ്പോൾ മികച്ച വേഷ൦ ചെയ്യ്ത നസ്ലെൻ പ്രേഷകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോൾ ‘മധുരരാജ’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ച സമയത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെൻ. സത്യത്തിൽ ഞാന്‍ മമ്മൂക്കയെ കാണാന്‍ വേണ്ടിയിട്ടാണ് മധുരരാജയുടെ സെറ്റില്‍ പോകുന്നത്. സിനിമയോടുള്ള താത്പര്യം കൊണ്ടായിരുന്നില്ല. മമ്മൂക്കയെ കാണുക എന്ന താത്പര്യം കൊണ്ട് മാത്രം പോയതാണ്, നടൻ പറയുന്നു.

അടുത്തുനിന്നും അകലെ നിന്നുമൊക്കെ അദ്ദേഹത്തെ കണ്ടു. അത് ഇപ്പോഴും എനിക്ക് ഭയങ്കര മറക്കാനാകാത്ത ദിവസമാണ്. എപ്പോഴും ചെറിഷ് ചെയ്യുന്ന ദിവസവുമാണ്. അടുത്തിടെ ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അദ്ദേഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം അറിയാം. മമ്മൂക്കയ്ക്ക് എന്നെ അറിയാമെന്നതൊക്കെ ഭയങ്കര സന്തോഷമുള്ള കാര്യമാണ്. സിനിമയിലേക്ക് എത്തിയത് തന്റെ ഭാഗ്യമാണ്.
താൻ എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നു, എന്നെ സെലക്ട് ചെയ്ത ആള്‍ക്കാര്‍ക്ക് ആ സമയത്ത് അതിന് തോന്നിയത് എന്റെ ഭാഗ്യം തന്നെയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ ഒത്തിരി കാര്യങ്ങളുണ്ടു.തണ്ണീര്‍മത്തന്റെ അന്നത്തെ ഓഡീഷനില്‍ ഞങ്ങള്‍ പത്തിരുപത് പേരൊക്കെയേ ഉണ്ടായിരുള്ളൂ. ആദ്യത്തെ റൗണ്ട് ഓഡീഷന്‍ കഴിഞ്ഞു. പിന്നീട് ചാലക്കുടിയില്‍ ഫില്‍ട്ടറേഷന്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും 8 പേരെ ഫില്‍ട്ടര്‍ ചെയ്ത് എടുത്തു. സീനും കാര്യങ്ങളുമൊക്കെ ചെയ്യിച്ച് നോക്കിയിട്ട് പെര്‍ഫോമന്‍സ് കൂടി ഓക്കെ ആയപ്പോഴാണ് എന്നെ സെലക്ട് ചെയ്യുന്നത്, നസ്‌ലെന്‍ പറഞ്ഞു.
അതേസയം,മധുരരാജ എന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലൊരാളായി നിന്ന് ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനായി മാറിയിരിക്കുകയാണ് നസ്‌ലെന്‍. പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ കരിയറില്‍ വലിയ മാറ്റമാണ് നസ്‌ലെന് ഉണ്ടായത്.












