‘കാന്താര 2’ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തർക്കം, വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിലാണ് തർക്കം

റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷകൾ നിറച്ച് കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താര 2’. എന്നാൽ ചിത്രത്തിന്റെ വിതരണക്കാരും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോയും തമ്മിലുള്ള നിലപാട് വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ലോകമൊട്ടാകെ ഒക്ടോബർ 2-ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ, കേരളത്തിലെ അനിശ്ചിതത്വം സിനിമാപ്രേമികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. വിതരണക്കാർ നിലവിലെ കളക്ഷൻ വിഹിതത്തിന് പകരം വരുമാനത്തിന്റെ 55% ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ‘കാന്താര 2’ വിതരണം ചെയ്യുന്നത്. ഹിറ്റ് ചിത്രങ്ങളായ ‘കാന്താര’, ‘കെ.ജി.എഫ് ചാപ്റ്റർ 2’, ‘777 ചാർലി’, ‘സലാർ: പാർട്ട് 1’ തുടങ്ങിയ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളെ കേരളത്തിലെത്തിച്ചത് പ്രിത്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്.