ഞാൻ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് ഈ സംഭവം വാർത്ത ആയത്!

priyanka about life
priyanka about life

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി പ്രിയങ്ക. താരത്തെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് തന്നെയാണ് അതിന്റെ കാരണവും. പല തരത്തിൽ ഉള്ള വാർത്തകളും താരത്തിന്റെ പേരിൽ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഈ സംഭാവത്തോടും പുറത്ത് വരുന്ന വാർത്തകളോടും പ്രതികരിക്കുകയാണ് നടി പ്രിയങ്ക. മറ്റുള്ളവരെ പോലെ വാർത്തകളിൽ കാണുന്ന അറിവ് ഈ വിഷയത്തിൽ എനിക്കും ഉള്ളു. എന്നെ മാത്രമല്ല ഏഴ് എട്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഞാൻ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് എന്നെ ചോദ്യം ചെയ്തത് മാത്രം ഇത്ര വലിയ വാർത്ത ആയത്. ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിന് അടുത്തുള്ള ആൾ ആണ് ഈ നന്ദകുമാർ. അമ്പലത്തിലെ ഉത്സവത്തിന്റെ കാര്യങ്ങൾ ഒക്കെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. ഉത്സവക്കാര്യങ്ങൾ ഒക്കെ വരുമ്പോൾ നന്ദകുമാർ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഞാനുമായി സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെ നന്ദകുമാർ ആണ് ഈ പാർട്ടിയെ കുറിച്ഛ്ക് എന്നോട് പറയുന്നത്.

അങ്ങനെ ഒരു ദിവസം പറഞ്ഞു ചേച്ചിക്ക് വേണമെങ്കിൽ ഈ പാർട്ടിയിൽ സ്ഥാനാർത്ഥിയായി മത്സരിക്കാമെന്നു. അങ്ങനെയാണ് ഞാൻ മത്സരിക്കുന്നത്. അതല്ലാതെ മറ്റൊരു പരിചയവും എനിക്ക് നന്ദകുമാറുമായി ഇല്ല. ഞാൻ ഒരാൾ മാത്രമല്ല ഈ അന്വേഷണത്തിൽ ചോദ്യം ചെയ്യാൻ ആയി ഉണ്ടായിരുന്നത്. ഞങ്ങളുടെ മീറ്റിങ്ങിൽ ഉണ്ടായിരുന്ന എട്ട് ഒൻപത് പേര് ഉണ്ടായിരുന്നു. പോലീസ് അവരുടെ ജോലിയാണ് ചെയ്തത്. അവർ ചോദ്യം ചെയ്യാനായി വിളിച്ചു, ഞങ്ങൾ പോയി. അത്രേ ഉള്ളു. ഇതിൽ ഞാൻ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് ഇത് ഇത്ര വാർത്ത ആയത്. എനിക്ക് കോടികളുടെ വാഗ്ദാനം ഉണ്ടായിരുന്നു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതൊക്കെ തീർത്തും തെറ്റായ കാര്യം ആണെന്നും താരം പറഞ്ഞു.

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ്. 2004-2005ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരിഭവം പാർവതി എന്ന പരമ്പരയിലെ പാര്വതിയായി എത്തിയാണ് പ്രിയങ്ക കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. കൂടുതലും ഹാസ്യ വേഷത്തിൽ എത്തിയ താരം വളരെ പെട്ടന്ന് തന്നെ സിനിമ -സീരിയൽ പ്രേമികളുടെ ഇഷ്ടതാരമായി. 20 വർഷങ്ങൾ കൊണ്ട് അഭിനയ ജീവിതം തുടരുന്ന താരം കഴിഞ്ഞ ഇലെക്ഷനിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പുതിയതായി രൂപീകരിച്ച ‘ഡിഎസ്‌ജെപി’ എന്ന പാർട്ടിക്ക് വേണ്ടിയാണ് താരം മത്സരിച്ചത്.