നടൻ പ്രബീഷ് ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണു മരിച്ചു. 44 വയസ്സായിരുന്നു താരത്തിന്. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രീകരണത്തിനിടെയാണ് താരം കുഴഞ്ഞ് വീണത്. കുഴഞ്ഞു വീണ പ്രബീഷിനെ ആശുപത്രിയിൽ എത്തിക്കാൻ സഹപ്രവർത്തകർ കൈകാണിച്ചിട്ടും ആരും വാഹനം നിർത്തിയില്ല എന്ന് പറഞ്ഞു. താരം ഒട്ടേറെ ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടാണ് അദ്ദേഹം സിനിമ മേഖലയെ കണ്ടിരുന്നത്.
തുരംഗത്ത് സജീവമായിരുന്ന പ്രബീഷ് ചക്കാലക്കലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് മരട്. കൊച്ചിന്‍ കൊളാഷ് ചാനലിന്റെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയില്‍ മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.
ജെ.എസ്.ഡബ്ല്യു സിമന്റ്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്‌എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. പിതാവ്: ചക്കാലക്കല്‍ സി പി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍. –
ഷൂട്ടിംഗ് സമയത്തായിരുന്നു പ്രബീഷ് കുഴഞ്ഞു വീണത്. ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിം ചിത്രീകരിക്കുക ആയിരുന്നു ഇന്നലെ, ടെലിഫിലിമിൽ ഒരു സായിപ്പിന്റെ വേഷം ആയിരുന്നു താരത്തിന്. തന്റെ സീന്‍ ഭംഗിയാക്കിയതോടെ ഫേസ്ബുക്കിലിടാന്‍ എല്ലാവരും ചേര്‍ന്നൊരു ഫോട്ടോ എടുക്കാന്‍ മുന്‍കൈ എടുത്ത് അല്‍പ സമയത്തിനു ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല.