കോടതിയില്‍ കടിച്ചു കീറുന്ന അഭിഭാഷകര്‍ക്കിടയില്‍ സൗഹൃദമുണ്ടോ? വിമല ബിനു പറയുന്നു

കോടതി മുറികളില്‍ വാക്കുകള്‍ കൊണ്ട് കടിച്ചു കീറുന്ന അഭിഭാഷകര്‍ക്കിടയില്‍
സൗഹൃദമുണ്ടോ, അധികം ചര്‍ച്ച ചെയ്യ പെടാതെ വിഷയം ആണ്, അഭിഭാഷകര്‍ക്കിടയിലെ സൗഹൃദം. പരസ്പരം തങ്ങളുടെ കക്ഷികള്‍ക്ക് വേണ്ടി വാക്ക് കൊണ്ട് യുദ്ധം ചെയ്യുന്നവര്‍ തമ്മില്‍ സൗഹൃദം സൂക്ഷിക്കാനാവുമോ.

അടുത്തിടെ ഇറങ്ങിയ ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായത്തിയ വാശി എന്ന ചിത്രത്തില്‍ ഒരു കേസിന്റെ പേരില്‍ ഇരുവരും പിരിയുന്ന അവസ്ഥയില്‍ വരെ എത്തുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ പ്രമുഖ അഭിഭാഷക വിമല ബിനു കോടതി വരാന്തകളിലെ സൗഹൃദങ്ങളെ കുറിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഹൈക്കോടതിയിലെ തന്നെ മറ്റൊരു അഭിഭാഷകയായ പികെ ശാന്തമ്മയെ കുറിച്ചാണ് വിമല ബിനു പങ്കുവച്ചിരിക്കുന്ന കുറിപ്പ്,

women lawyering is not an easy cake walk,
കുഞ്ഞുങ്ങളും, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും, Advocasy life ഉം manage ചെയ്യുക വളരെ വലിയൊരു task ആണ്.

ഇതിനിടയില്‍ ഒന്ന് ശ്വാസം വിടുന്നത് പോലും കോടതി വരാന്തകളിലും, ladies Association ലെ കണ്ണാടിയുടെ മുമ്പിലുമായിരിക്കും….

ഹൈക്കോടതി വരാന്തകളിലെ സൗഹൃദങ്ങള്‍ എപ്പോഴും ഒരു തണലായി തോന്നിയിട്ടുമുണ്ട്,

പക്ഷേ ചിലര്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹം നമ്മുടെ ഹൃദയങ്ങളെ അങ്ങ് ആശ്വാസി പ്പിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും,

പറഞ്ഞു വരുന്നത് എനിക്കൊരുപാട് വാത്സല്യം തന്ന ഒരു ചേച്ചിയമ്മയെ കുറിച്ചാണ്,

santhamma വക്കീല്‍,

ഒരു പ്രശ്‌നത്തില്‍ കട്ടക്ക് കൂടെ നിക്കാന്‍ santhamma വക്കീല്‍ മാത്രം മതി,

പലപ്പോഴും santhamma വക്കീലിനെ കാണുമ്പോള്‍ എനിക്ക് പറയുവാനോന്നുമുണ്ടാവില്ല,

പക്ഷേ ഞാന്‍ ഓടിച്ചെന്നു കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും അതാണ് സന്തോഷം,

അപ്പോള്‍ ഒരുപാട് വാത്സല്യത്തോട് കൂടെ എന്നെയും ചേര്‍ത്ത് പിടിക്കും,

ആയിരം പേരൊന്നും വേണ്ടാ നിങ്ങളെ സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരാള്‍ മതി എന്ന് തോന്നിപ്പോകും,

കോടതി വരാന്തകളിലെ strong Motherhood,

ഒരുപാടു സ്‌നേഹിക്കുന്നവരെ കുറിച്ചെഴുതുവാന്‍ വാക്കുകള്‍ കുറവായിരിക്കും,

ആ കൊട്ടിലും ഗൗണിലും സ്‌നേഹത്തിന്റെ നിറം ചാര്‍ത്തി, വാത്സല്ല്യത്തിന്റെ അമ്മ മനസ്സായതിനു ഒരുപാടൊരു പാടിഷ്ടം, എന്ന് പറഞ്ഞാണ് വിമല ബിനു കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B