അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സി‌ങ് അറസ്റ്റിൽ

തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള അമലാ പോളിന്റെ പരാതിയില്‍ നടിയുടെ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിങ് അറസ്റ്റില്‍. വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പോലീസിലാണ് നടി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും…

തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള അമലാ പോളിന്റെ പരാതിയില്‍ നടിയുടെ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിങ് അറസ്റ്റില്‍. വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പോലീസിലാണ് നടി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയില്‍ ആരോപിക്കുന്നു.

2020 നവംബറില്‍ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 2018ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു ഭവ്‌നിന്ദറിനെതിരായ പരാതി. അമല നല്‍കിയ പരാതിയില്‍ ഭവ്‌നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

അമല പോളും ഭവ്നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാല്‍ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഇയാള്‍ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് അമല പോള്‍ പറയുന്നു. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ശ്രമം നടത്തി എന്നും നടി ആരോപിച്ചു. ഇപ്പോഴിതാ, അമല പോള്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു, ഭവ്‌നീന്ദര്‍ സിംഗിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തെറ്റായ തലക്കെട്ടോടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ഭവ്‌നീന്ദര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസും അവര്‍ നല്‍കിയിട്ടുണ്ട്.

2014ല്‍ സംവിധായകന്‍ എഎല്‍ വിജയിയെ വിവാഹം കഴിച്ച അമല പോള്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2017ല്‍ വിവാഹമോചനം നേടിയിരുന്നു.