പതിനഞ്ച് ദിവസം മുൻപാണ് അപർണ്ണ തന്റെ ജോലി രാജി വെച്ചത്

സീരിയൽ രംഗത്തെ ഒന്നാകെ നടുക്കിയ വാർത്തയായിരുന്നു നടി അപർണ്ണ നായർ ജീവനൊടുക്കി എന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് അപർണ്ണയെ തന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളും ഭർത്താവും അടങ്ങുന്നതാണ് അപർണ്ണയുടെ…

സീരിയൽ രംഗത്തെ ഒന്നാകെ നടുക്കിയ വാർത്തയായിരുന്നു നടി അപർണ്ണ നായർ ജീവനൊടുക്കി എന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് അപർണ്ണയെ തന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ടു മക്കളും ഭർത്താവും അടങ്ങുന്നതാണ് അപർണ്ണയുടെ കുടുംബം. അപർണ്ണ ജീവനൊടുക്കുന്ന സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. എന്നാൽ തന്റെ സഹപ്രവർത്തകയുടെ ഇങ്ങനെ ഒരു വേർപാട് സീരിയൽ രംഗത്ത് ഉള്ളവർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് അപർണ്ണ തന്റെ മക്കളെ കുറിച്ച് പോലും ചിന്തിക്കാതെ ഇങ്ങനെ ഒരു കടുംകൈ ചെയ്തത് എന്നാണ് താരത്തിന്റെ സഹപ്രവർത്തകരും ചോദിക്കുന്നത്.

എന്നാൽ അപർണയുടെ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണയും അപർണ്ണയെ കുറച്ച് ദിവസങ്ങളായി മാനസികമായി തളർത്തിയിരുന്നു എന്നും അപർണ്ണയുടെ ഭർത്താവിന്റെ അവഗണനയും മദ്യപാനവും കാരണമാകും അപർണ്ണ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത് എന്നും ആണ് അപർണ്ണയുടെ സഹോദരി പൊലീസിന് മൊഴി നൽകിയത്. ഇതിൽ അപർണ്ണ അതീവ ദുഖിത ആയിരുന്നു എന്നും സഹോദരി പറഞ്ഞു. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് എഫ് ഐ ആർ തയാറാക്കിയിരിക്കുന്നത്. അപർണ്ണ മരിക്കുന്നതിന് തൊട്ട് മുൻപ് തന്റെ അമ്മയെ വീഡിയോ കോൾ വിളിച്ചിട്ട് താൻ പോകുകയാണ് എന്ന് പറഞ്ഞിരുന്നു.

പിന്നീട് കേൾക്കുന്നത് അപർണ്ണയുടെ മരണ വിവരം ആയിരുന്നു. അഭിനയത്തിന് പുറമെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആയിരുന്നു അപർണ്ണ. തിരുവനന്തപുരം കരമനയിലെ ഒരു സ്വകാര്യ ആശപത്രിയിൽ റിസപ്ഷനിസ്റ്റ് ആയിരുന്നു അപർണ്ണ കഴിഞ്ഞ ഒരു വർസ്ഥത്തിലേറെയായി. എന്നാൽ പതിനഞ്ച് ദിവസം മുൻപ് ആണ് അപർണ്ണ തന്റെ ജോലി രാജി വെച്ചത്. കുട്ടികളെ നോക്കാൻ ആരുമില്ല എന്ന കാരണം കാണിച്ചാണ് അപർണ്ണ തന്റെ ജോലി രാജി വെച്ചത്.