കലാഭവൻ മണിയുടെ അവസ്ഥ തന്റെ മകന് വരരുതേ എന്നാണു ഞാൻ പ്രാർത്ഥിക്കുന്നത്, ബാലുവിന്റെ അമ്മ

നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് ബാലഭാസ്കർ. അപ്രതീക്ഷിതമായാണ് ബാലഭാസ്‌ക്കറിന്റെ വിയോഗ വാർത്ത ആരാധകർ കേട്ടത്. കേരളം ഞെട്ടലോടെയാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണവാർത്ത കേട്ടത്. ഇവർ മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്കൊരു വിങ്ങലായി അവശേഷിക്കുകയാണ് ഇവർ. പെട്ടന്നുണ്ടായ അപകടത്തിൽ തന്റെ ഭർത്താവിന്റെയും കാത്തിരുന്നു കിട്ടിയ കണ്മണിയുടെയും വിയോഗം താങ്ങാനുള്ള ശക്തി ലക്ഷ്മിക്ക് കാണണമേ എന്ന പ്രാർത്ഥനയായിരുന്നു ഓരോ മലയാളിക്കും.

balabhaskar

ബാലഭാസ്കറിന്റേത് ഒരു സ്വാഭാവിക മരണമായിരുന്നുവെന്നു വിശ്വസിച്ചിരിക്കുകയായിരുന്ന ഓരോരുത്തർക്കും അതൊരു കൊലപാതകമാകാം എന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഞെട്ടലോടെ മാത്രമേ കേൾക്കാൻ കഴിയു. എന്നാൽ ബാലഭാസ്‌ക്കറിന്റെ മരണ ദിവസത്തെ കുറിച്ച് ബാലുവിന്റെ ‘അമ്മ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അമ്മയുടെ വാക്കുകൾ ഇങ്ങനെ, കലാഭവൻ മണിയുടെ അവസ്ഥ തന്റെ മകന് വരരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന. കാരണം കൂടെ നിന്നവർ തന്നെയാണ് മണിയെ കൊന്നത് എന്ന വാർത്തകൾ വന്നിരുന്നു. അത് പോലൊരു സുഹൃത്ത് വലയത്തിൽ ആയിരുന്നു ബാലുവും.

balabhaskar

എന്നാൽ ബാലുവിനും അതെ അവസ്ഥ തന്നെയാണ് സംഭവിച്ചത്. അത് വരെ ഞങ്ങൾ കാണാത്ത പലരും അന്ന് ബാലുവിന്റെ ശരീരത്തിനടുത്ത് വന്നു കരഞ്ഞു. ഇവരൊക്കെ ആരാണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. എന്തന്നാൽ അവരുടേത് കള്ളക്കരച്ചിൽ ആണെന്ന് കാണുന്ന ആർക്കും മനസ്സിലാകുമായിരുന്നു. ബാലുവിന്റെ മരണത്തിൽ പണം മുഴുവൻ ചിലവാക്കിയതും ബാലുവിന്റെ ഫിനാൻഷ്യൽ കാര്യം നോക്കിയിരുന്ന ആൾ ആണ്. എന്നാൽ ഈ പണം എവിടെ നിന്ന് കിട്ടിയത് ആണെന്ന് ഞങ്ങള്ക് അറിയില്ല. ചിലവാക്കാനുള്ള പണം ലക്ഷ്മി കൊടുത്തിട്ടും ഇല്ലായിരുന്നു. പിന്നെ എല്ലാത്തിനും ചിലവാക്കിയ പണം എവിടെ നിന്നാണ് എന്നുള്ള കാര്യത്തിൽ ഇന്നും ഞങ്ങൾക്ക് ഉത്തരം ഇല്ല എന്നും ബാലുവിന്റെ അമ്മ പറയുന്നു.