ഓരോ ദിവസം കഴിയുമ്പോഴും ജന പിന്നണി കൂടി കൊണ്ടിരിക്കുകയാണ് ബിഗ്‌ബോസിന്, വീട്ടില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചിലരുടെ ശ്രമമാണ് നോമിനേഷനില്‍ എത്തിച്ചതെന്നതും രസകരമാണ്. ആദ്യ ദിനങ്ങളിൽ മത്സാർത്ഥികൾ തങ്ങളുടെ ജീവിത കഥകൾ പറയുന്ന ടാസ്ക് ആയിരുന്നു, ഓരോ ദിവസവും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിച്ച കഥകൾ അവർ പറഞ്ഞു വളരെ പെട്ടെന്നായിരുന്നു ഷോയുടെ റേറ്റിങ് കൂടിയത്, ഇപ്പോൾ ബിഗ്‌ബോസിലെ ആദ്യ എലിമിനേഷൻ കഴിഞ്ഞിരിക്കുകയാണ്, പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ ബിഗ് ഹൗസില്‍ത്തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകര്‍. ഫാന്‍സ് പേജുകളും ആര്‍മി ഗ്രൂപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായാണ് മോഹന്‍ലാല്‍ പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.ഒരു മുത്തശ്ശി ഗദയിലൂടെ മലയാളത്തിന്റെ സ്വന്തം മുത്തശ്ശിയായ രാജിനി ചാണ്ടിയായിരുന്നു ബിഗ് ഹൗസില്‍ നിന്നും ആദ്യം പുറത്തായത്.
പുറത്തേക്ക് പോവേണ്ടയാളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആദ്യമെത്തിയ രാജിനി ചാണ്ടിയാണ് ആദ്യത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോയത്.ക്യാപ്റ്റനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ എലിമിനേഷന്‍ നടപടികളിലേക്ക് കടന്നത്. ക്യാപ്റ്റന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നു. പാഷാണം ഷാജിയായിരുന്നു പോയവാരത്തിലെ ക്യാപ്റ്റന്‍. നോമിനേഷനിലുള്ള മത്സരാര്‍ത്ഥികളോട് എഴുന്നേല്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരോടായിരുന്നു പിന്നീട് മോഹന്‍ലാല്‍ തീരുമാനം അറിയിക്കാന്‍ പറഞ്ഞത്. ആര് തുടരണം, ആര് പോവണം ഇതേക്കുറിച്ച് ഓരോരുത്തരും പറഞ്ഞിരുന്നു.പുറത്തേക്ക് പോവേണ്ടി വന്നാല്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു രജനിയുടെ മറുപടി. ഇവിടെയുള്ളവരെല്ലാം തനിക്കേറെ പ്രിയപ്പെട്ടവരാണ്. രണ്ടുപേരുടെ പറയാന്‍ നാളെ തന്നോടാവശ്യപ്പെട്ടാല്‍ അത് നേരിടാന്‍ തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. തന്നോടുള്ള സ്‌നേഹം മറ്റുള്ളവരുടെ മനസ്സിലുണ്ടാവണമെങ്കില്‍ ഇപ്പോള്‍ പോവുന്നതാണ് നല്ലതെന്നും താരം പറഞ്ഞിരുന്നു.