“കവിളത്തു നിന്റെയാ ചിരി കാത്തിടാം”; ഹൃദയം തൊടുന്ന കുറിപ്പുമായി ഷെഫ് പിള്ള

ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ളയെ അറിയാത്ത മലയാളികളില്ല. വ്യത്യസ്തമായ രുചി മേളങ്ങളിലൂടെ മലയാളിയുടെ മനാം കവർന്ന പാചകക്കാരൻ. ബിബിസി മാസ്റ്റർ ഷെഫ് വേദിയിലെത്തിയ ബഹാമാസ് സർവകലാശാലയിൽ കേരളത്തിന്റെ രുചികൾ പഠിപ്പിച്ച , നിരവധി…

ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ളയെ അറിയാത്ത മലയാളികളില്ല. വ്യത്യസ്തമായ രുചി മേളങ്ങളിലൂടെ മലയാളിയുടെ മനാം കവർന്ന പാചകക്കാരൻ. ബിബിസി മാസ്റ്റർ ഷെഫ് വേദിയിലെത്തിയ ബഹാമാസ് സർവകലാശാലയിൽ കേരളത്തിന്റെ രുചികൾ പഠിപ്പിച്ച , നിരവധി സെലിബ്രിറ്റികൾക്ക് രുചിപ്പെരുമ വിളമ്പിയ ഷെഫ് പിള്ള. സോഷ്യൽ മീഡിയയിലും സജീവമാണ് ഷെഫ് പിള്ള. ഷെഫ് പിള്ള സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ഓരോ പോസ്റ്റുകളും ഓരോ  ജീവിതങ്ങളാണ് . ആയിരമായിരം പ്രചോദനങ്ങളാണ്. അത്തരം നിരവധി പോസ്റ്റുകളാണ് ഷെഫ് പിള്ള പങ്കു വെക്കുന്നത്. അതൊക്കെ വൈറലായിട്ടുമുണ്ട്.  ഇന്ന് സുരേഷ് പിള്ള പങ്കു  വെച്ച പോസ്റ്റിനുമുണ്ട് ഒരു പ്രത്യേകത. നമുക്കറിയാം മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് നാളേറെ ആയെന്നു. അവിടുത്തെ ജനതയുടെ നിലവില്ലാതെ സാഹചര്യം എന്താണെന്ന്,. ഭരണകൂടം എടുക്കുന്ന നിലപാട് എന്താണെന്നൊക്കെ. ആ മണിപ്പൂരിൽ നിന്നുള്ള ഒരു ജീവനക്കാരിയെക്കുറിച്ചാണ് സുരേഷ് പിള്ളയുടെ പോസ്റ്റ്.കൊച്ചിയിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന  സുസ്മിത. മൂന്നു തവണ ‘Best Employee’ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട് സുസ്മിത.

പേര് പോലെ തന്നെ  എപ്പോഴും ചിരിച്ചു കൊണ്ട് മാത്രമാരുന്നു സുസ്മിതയെ എല്ല്ലാവരും കണ്ടിട്ടുണ്ടാരുന്നത്. എന്നാൽ കുറച്ചു ദിവസമായി സുസ്മിതക്ക് പഴയ ചിരി ഇല്ല . ആകെ സങ്കടം. അനഗ്നെ കൊച്ചി ബ്രാഞ്ചിലെ ജനറൽ മാനേജർ , സുസ്മിതയോട് കാര്യം തിരക്കി. സുസ്മിത അപ്പോൾ തന്റെ ഉറക്കം കെടുത്തുന്ന ആ സങ്കടം പറഞ്ഞു.തന്റെ അമ്മയും അനിയത്തിയും ഇപ്പോഴും മണിപ്പൂരിലെ വീട്ടിൽ തനിച്ചാണ്. എന്ത് ചെയ്യുമെന്ന് തനിക്കറിയില്ല. മാനേജർ ചരൽ ഈ വിവരം സുരേഷ് പിള്ളയെ അറിയിച്ചു. അങ്ങനെ അമ്മയെയും അനിയത്തിയേയും കൊച്ചിയിൽ എത്തിച്ചു. മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും അമ്മയ്ക്കും അനുജിയത്തിക്കും അറിയില്ല ..ഇ ങ്കിലും അവർക്ക് വീട്ടിൽ ഒരു ജോലിയും ചെയ്ടയാതെ ഇരിക്കാനായും ആയില്ല. അവരെ സുരേഷ് പിള്ളയും റെസ്റ്റോറന്റ് ഷെഫ് പിള്ളയിലെത്തിച്ചു. അവർക്ക് ജോലിയും നൽകി. അവരുടെ ആ  സന്തോഷവും ഒപ്പ തന്റെ സന്തോഷവും പങ്കു വെച്ചിരിക്കുകയാണ് സുരേഷ് പിള്ള തന്റെ ഫേസ് ബുക്ക് പേജിലൂടെ . ഷെഫിന്റെ പോസ്റ്റ് അനഗ്നെ ആണ്. ിചില ചിരികൾക്ക് എന്ത് ഭംഗിയാണ്. ചുറ്റുമുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന ചിരികൾ..ഈ ഫോട്ടോയിൽ കാണുന്നവരുടെ മനസ്സ് നിറഞ്ഞ ചിരിക്ക് ഒരു വലിയ കഥ പറയാനുണ്ട്.ഇത് RCP കൊച്ചിയിലെ സർവീസ് ടീമായ സുസ്മിതയും അവരുടെ കുടുംബവുമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി സുസ്മിത RCP യുടെ ഭാഗമാണ്. മൂന്ന് തവണ ‘Best Employee’ അവാർഡ് സ്വന്തമാക്കിയ മിടുക്കി. സ്വദേശം മണിപ്പൂർ.

chef pillai

മുഖത്ത്, സദാ ഒരു പുഞ്ചിരി സൂക്ഷിക്കുന്ന, ഊർജ്ജസ്വലതയോടെ തന്റെ ജോലികൾ ഒക്കെയും ചെയ്തുതീർക്കുന്ന പെൺകുട്ടി. എന്നാൽ കുറച്ചുദിവസങ്ങൾ മുൻപ് ആ ചിരിക്ക് മങ്ങലേറ്റതായി തോന്നിയപ്പോഴാണ് RCP കൊച്ചിയിലെ ജനറൽ മാനേജർ ചാൾസ്, സുസ്മിതയോട് വിവരം തിരക്കിയത്.”എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റയ്ക്കാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.”മണിപ്പൂരിലെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോർത്തുള്ള സുസ്മിതയുടെ ദുഃഖം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. സുസ്മിതയുടെ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചുപോന്നത്.ചാൾസ് ഈ വിവരം എന്നെ അറിയിച്ചു. സുസ്മിതയുടെ കുടുംബത്തെ ഇവിടെ എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ കണ്ടെത്തിയ പോംവഴി. അങ്ങനെ, അധികം വൈകാതെ ഇരുവരെയും കൊച്ചിയിൽ എത്തിക്കുകയും വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. അവർക്ക് മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു. എങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ അവർ തയ്യാറായില്ല.ഇരുവരും RCP-യിൽ എത്തി. സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവി ഹെൽപ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സർഫി ദേവി, ഷെഫ് ട്രെയിനിയായും RCP യുടെ ഭാഗമായി. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ജോലികളെല്ലാം അവർ പഠിച്ചെടുത്തു. ഇപ്പോൾ ഭാഷയൊന്നും അവർക്കൊരു തടസ്സമേയല്ല.ഇന്ന് RCP എന്ന കുടുംബത്തിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കുന്നു. അവർ ആഗ്രഹിക്കുന്നിടത്തോളം കാലം RCP യുടെ ഭാഗമായി തുടരാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം .

ചില ചിരികൾ അങ്ങനെയാണ് കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും.ആ പുഞ്ചിരിക്ക് നമ്മൾ കാരണക്കാരായിത്തീർന്നാൽ അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല. നിങ്ങളിന്ന് ആരെയാണ് ഒരു പുഞ്ചിരി കൊണ്ടെങ്കിലും സന്തോഷിപ്പിക്കാൻ പോകുന്നത്. എന്ന ചോദ്യത്തിലാണ് ഷെഫ് പിള്ളയുടെ കുറിപ്പ് അവസാനിക്കുന്നത്. ?ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ള ഇപ്പോൾ ബ്രിട്ടീഷ് ഷെഫ് ആണ്. വീരസ്വാമിയും ജിംഖാനയും ഉൾപ്പെടെ 14 വർഷത്തോളം ലണ്ടനിലെ വിവിധ റെസ്റ്റോറന്റുകളിൽ ഷെഫ് ഡി പാർട്ടി, സോസ്-ഷെഫ്, ഷെഫ് ഡി ക്യുസിൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഷെഫ് പിള്ളയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. 2017ൽ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ മാസ്റ്റർഷെഫ്: ദി പ്രൊഫഷണൽസിൽ അദ്ദേഹം മത്സരിച്ചു. ദി റാവിസിന്റെ കോർപ്പറേറ്റ് ഷെഫും പാചക ഡയറക്ടറുമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. റസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം ആരംഭിച്ചു.