അന്ന് അച്ഛനോട് അരുതെന്ന് പറഞ്ഞിരുന്നെങ്കിൽ  അങ്ങനെ  സംഭവിക്കില്ലായിരുന്നു! തന്റെ വലിയ വിഷമവും അതാണ്; എസ്‌  പി ബാലസുബ്രമണ്യത്തിന്റെ മകൾ 

സിനിമ പ്രേമികൾക്കെല്ലാം ഇഷ്ട്ടപെടുന്ന ഗായകൻ ആയിരുന്നു എസ്‌  പി ബാലസുബ്രഹ്മണ്യം, ഇപ്പോൾ അച്ഛന്റെ മരണത്തെ കുറിച്ച് തുറന്നു പറയുകയാണ് മകൾ പല്ലവി, കോവിഡ്  ബാധിച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്,അദ്ദേഹത്തിന്റെ അവസാനം നിമിഷങ്ങൾ വളരെ പ്രയാസകരമായിരുന്നു, എപ്പോളും അദ്ദേഹത്തിനോട് അദ്ദേഹത്തിന്റെ ആരോഗ്യം നോക്കണമെന്ന് താൻ പറയുമായിരുന്നു, അതെല്ലാം അദ്ദേഹം കേൾക്കുമായിരുന്നു, അദ്ദേഹം വലിയ ഒരു പുകവലിക്കാരൻ അല്ലായിരുന്നു, എന്നാൽ താൻ അതിനെ കുറിച്ച് സംസാരിച്ചതിന് ശേഷം അദ്ദേഹം പുക വലിക്കില്ലായിരുന്നു പല്ലവി പറയുന്നു

പക്ഷപാതമില്ലാതെ ന്യായമായി സംസാരിക്കുന്ന ആളാണ് ഞാനെന്ന് അമ്മയോട് അദ്ദേഹം  പറയുമായിരുന്നു , എന്ത് തീരുമാനമായാലും തന്നോട് ചോദിക്കുമായിരുന്നു അതുപോലെ  താൻ എന്താണ് പറയുന്നതെന്ന് കേൾക്കാൻ അദ്ദേഹം തയ്യാറാകുമായിരുന്നുവെന്നും പല്ലവി പറയുന്നു.  തന്റെ ഒരേയൊരു വിഷമം   കൊവിഡ് സമയത്ത് ഹൈദരബാദിൽ പോകേണ്ടെന്ന് താൻ പറഞ്ഞില്ല,താൻ എതിർത്തിരുന്നെങ്കിൽ അച്ഛൻ പോകില്ലായിരുന്നു എന്ന് തോന്നുന്നു പല്ലവി പറയുന്നു

അന്ന് അച്ഛനോട് അരുതെന്ന് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് കോവിഡ്  ബാധിക്കില്ലായിരുന്നേനെ, ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു പല്ലവി പറയുന്നു, എന്നാൽ താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല എന്നാൽ അമ്മ പറഞ്ഞു പക്ഷെ അദ്ദേഹം കേട്ടില്ല, തനിക്കങ്ങനെ പറയാമായിരുന്നു എന്ന് ഇപ്പോൾ തോന്നാറുണ്ട്   മകൾ വ്യക്തമാക്കി. അവസാനമായി പങ്കെടുത്ത മ്യൂസിക് പരിപാടിയിൽ നിന്നാണ് അദ്ദേഹത്തിന്   കോവിഡ് ബാധിച്ച ത്, അച്ഛൻ ഏതോ നാ‌ട്ടിലുണ്ടെന്ന കരുതിയാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. ഒരുപാട് ആഴത്തിൽ ആലോചിച്ചാൽ താൻ തകർന്ന് പോകുമെന്നും പല്ലവി കൂട്ടിച്ചേർത്തു. . ഇത്ര മാത്രം അനുഭവിക്കാൻ അദ്ദേഹം എന്ത് തെറ്റ് ചെയ്തെന്ന് ചിന്തിക്കാറുണ്ടെന്നും പല്ലവി പറയുന്നു