‘ആ ഇരയായ പെണ്‍കുട്ടി ഞാനല്ല, അച്ഛനെ വിളിക്കുന്നത് നിര്‍ത്തണം’ ധന്യ എസ് രാജേഷ്

കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ ചെമ്മനാട് സ്വദേശി താനല്ലെന്ന് പ്രതികരിച്ച് ധന്യ എസ് രാജേഷ്. ഹെലന്‍ ഓഫ് സ്പാര്‍ട എന്ന തന്റെ യൂട്യൂബ് ചാനലിലെത്തിയാണ് മോഡലും നടിയുമായ ധന്യ പ്രതികരിച്ചത്. ‘…

കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ ചെമ്മനാട് സ്വദേശി താനല്ലെന്ന് പ്രതികരിച്ച് ധന്യ എസ് രാജേഷ്. ഹെലന്‍ ഓഫ് സ്പാര്‍ട എന്ന തന്റെ യൂട്യൂബ് ചാനലിലെത്തിയാണ് മോഡലും നടിയുമായ ധന്യ പ്രതികരിച്ചത്. ‘ ആ ചെമ്മനാട് സ്വദേശിനി എന്തായാലും ദൈവം സഹായിച്ചിട്ട് ഞാനല്ല. അതുകൊണ്ട് എന്റെ അച്ഛനെ ഫോണ്‍ വിളിച്ച് മകളെന്ത് ചെയ്യുന്നു, അതു നിങ്ങളുടെ മകളാണോ? മകളിപ്പോള്‍ ഏതവസ്ഥയിലാണെന്നൊക്കെ ചോദിക്കുന്നത് ദയവു ചെയ്ത് നിര്‍ത്തുക.

ആ ഇരയായ പെണ്‍കുട്ടി ഞാനല്ല. അഥവാ ഞാന്‍ ആണ് ആ ഇരയായ പെണ്‍കുട്ടിയെങ്കില്‍ ആ അച്ഛന്റെ മാനസികാവസ്ഥയെന്തായിരിക്കും. ആ മനുഷ്യനോട് ഒരു ഉളുപ്പുമില്ലാതെ, മര്യാദയില്ലാതെ നീയൊക്കെ വിളിച്ചു ചോദിക്കുകയാണ് പീഡനത്തിനിരയായത് മോളാണോയെന്ന്. ഷെയിം ഓണ്‍ യു ഗൈയ്‌സ്, ഷെയിം ഓണ്‍യു. ചെമ്മനാട് എന്ന് പറയണ സമയത്ത് അതങ്ങട് ഞാനല്ല. തീരുമാനമെടുത്ത് അങ്ങട്ട്. പേപ്പറില്‍ രാജന്‍ എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് നിങ്ങളെ വിളിച്ചു എന്നൊക്കെ കേട്ടു. പേപ്പറില്‍ അങ്ങനൊരു രാജനില്ല. പിന്നെ എന്റെ അച്ഛന്റെ പേര് കെ ആര്‍ രാജേഷ് എന്നാണ്. രാജന്‍ എന്നല്ല. ഇനി നിങ്ങള്‍ വിളിച്ചു ബുദ്ധിമുട്ടണ്ട കാര്യമില്ല. അത് ഞാനല്ലെന്നും ധന്യ പറയുന്നു.

ഇന്നലെ രാത്രിയോടെയാണ് ബാറില്‍ കുഴഞ്ഞു വീണ മോഡലിനെ സഹായിക്കാനെന്ന വ്യാജേന കാറില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാറില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച സംഘം വാഹനത്തിനുള്ളില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ സുഹൃത്തായ സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റിലായിരുന്നു.യുവതി കളമശ്ശേരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.