അത്രയും വർഷം ഞാൻ എല്ലാ ദിവസവും ഉപയോഗിച്ചിരുന്നു, ധ്യാൻ ശ്രീനിവാസൻ

നിരവധി ആരാധകരുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ പല കാര്യങ്ങളും കഴിഞ്ഞു പോയ കാലഘട്ടങ്ങളും എല്ലാം ധ്യാൻ യാതൊരു മടിയും കൂടാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ധ്യാൻ പങ്കുവെച്ച ചില കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മദ്യപാനം ഒരു പരിധിയിൽ കൂടുതൽ തന്റെ ജീവിതത്തിൽ ഉണ്ടായി എന്നും എല്ലാ കാര്യങ്ങളും ഈ മദ്യപാനം മൂലം താൻ നിസാരമായിട്ടാണ് കണ്ടിരുന്നത് എന്നും ആഹാരം കഴിക്കുന്നത് പോലെയാണ് താൻ മൂന്ന് നേരവും മദ്യപിച്ചിരുന്നത് എന്നുമൊക്കെയാണ് ധ്യാൻ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹത്തിന്റെ തലേന്ന് പോലും താൻ സുഹൃത്തുക്കൾക്ക് ഒപ്പം ഇരുന്നു മദ്യപിക്കുകയായിരുന്നു. വിവാഹ സ്ഥലത്ത് നിന്നും അമ്മയും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയും എല്ലാം വിളിച്ചിട്ടും ഞാൻ ഇവിടെ ഇരുന്നു മദ്യപിക്കുകയായിരുന്നു. എന്നാൽ കൂട്ടത്തിൽ ബോധമുള്ള ഒരു സുഹൃത്താണ് പറയുന്നത് വിവാഹമല്ല പോ എന്ന്. അങ്ങനെ എല്ലാവരും വിളിച്ച് വിളിച്ച് എന്റെ സുഹൃത്ത് വിവാഹം നടക്കുന്ന സ്ഥലത്ത് എന്നെ എത്തിച്ചു. അവിടെ ചെന്നിട്ടും ഞാൻ മദ്യപിക്കുകയായിരുന്നു. വിവാഹം കഴിക്കുന്ന ദിവസവും വെള്ളമടി തന്നെ ആയിരുന്നു. വിവാഹത്തിന് മന്ത്രിമാരും ആരൊക്കെയോ ആളുകളും എത്തിയിരുന്നു. എല്ലാത്തിനും ഞാൻ കുറ്റം കണ്ടെത്തി പ്രശ്നമുണ്ടാക്കി അന്ന് .

സദ്യയ്ക്ക് നോൺ വേജ് വെക്കാതിരുന്നതിനും കാറിൽ പൂ വെച്ച് അലങ്കരിച്ചതിനും എല്ലാം ഞാൻ പ്രശ്നം ഉണ്ടാക്കി. അത്രയേറെ മദ്യപാനത്തിന് അഡിക്റ്റ് ആയിരുന്നു ഞാൻ. എന്നാൽ എന്റെ ആ ശീലം മാറിയത് എന്റെ മകൾ വന്നതിന് ശേഷമാണു. അത് വരെയും ഞാൻ ഫുൾ ടൈം മദ്യപാനം ആയിരുന്നു. അന്ന് കൂടെ മദ്യപിക്കാൻ ഉണ്ടായിരുന്ന പലർക്കും അസുഖം പിടിപെട്ടു. അന്ന് കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് എവിടെ ആണെന്ന് പോലും അറിയില്ല. എന്റെ ജീവിതത്തിലെ മോശം കാലഘട്ടം തന്നെ ആയിരുന്നു അത് എന്നുമാണ് ധ്യാൻ പറയുന്നത്.