ബാലയ്ക്ക് സർജറി തീരുമാനിച്ചിരുന്ന സമയം ആയിരുന്നു അത്

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. നടൻ ആയും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ സജീവമാണ് താരം. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ സജീവമാണ്. ഈ കാലയളവിനുള്ളിൽ നായകനായും വില്ലൻ ആയും സുഹൃത്ത് ആയും എല്ലാം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പലപ്പോഴും താരത്തിന്റെ കുടുംബ വിശേഷം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതും അമൃതയിൽ നിന്നും വിവാഹമോചനം നേടിയതും എല്ലാം ഏറെ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ബാല തന്നെയാണ് താൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ എലിസബത്തിനെ താരം വിവാഹം കഴിക്കുകയായിരുന്നു.

അടുത്തിടെ ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് വരുകയാണ് താരം. ഈ അവസരത്തിൽ ബാലയുടെ അസുഖ സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് എലിസബത്ത് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ബാല ചേട്ടൻ ഹോസ്‌പിറ്റലിൽ ആയ സമയത്ത് ഓപ്പറേഷന് വേണ്ടി ഞാൻ കൺസെൻഡ്‌ ഒപ്പിട്ടു കൊടിത്തിരുന്നു. എം ബി ബി എസ്സിന് പഠിക്കുന്ന സമയത്ത് രോഗിയുടെ ബന്ധുക്കളിൽ നിന്ന് ഒപ്പിട്ടു ഞാൻ വാങ്ങിച്ചിട്ടുണ്ട്. എന്നാൽ അന്നൊക്കെ എനിക്ക് ഒരു ഡോക്ടർ സൈഡിൽ നിന്നുള്ള ഫീൽ ആയിരുന്നു. എന്നാൽ ബാല ചേട്ടന് വേണ്ടി ഞാൻ ഒപ്പിട്ടു കൊടുത്തപ്പോൾ ആണ് രോഗിയുടെ ബന്ധുക്കളുടെ മാനസികാവസ്ഥ എന്താണെന്ന് ഞാൻ അറിയുന്നത്.

ഓപ്പറേഷൻ തീരുമാനിച്ച സമയത്ത് ബാല ചേട്ടന് രാത്രിയിൽ ബ്ലീഡിങ് ആയി. ബി പി ലോ ആണെന്ന് എന്നോട് ഡോക്ടർമാർ വന്നു പറയുന്നുണ്ടായിരുന്നു. എന്നാൽ ബ്ലീഡിങ് ആയപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് പോയി. ആ സമയത്ത് ഞാനും ബാല ചേട്ടന്റെ സഹായിയും മാത്രമാണ് ഹോസ്‌പിറ്റലിൽ ഉണ്ടായിരുന്നത്. രാത്രി ആയത് കൊണ്ട് തന്നെ എല്ലാവരും വീട്ടിലേക്ക് പോയിരുന്നു. ശരിക്കും ക്രിട്ടിക്കൽ സ്റ്റേജിലേക്ക് കാര്യങ്ങൾ വന്നിരുന്നു. എന്നാൽ ബാല ചേട്ടന്റെ വീട്ടിൽ ഇത് എങ്ങനെ പറയും എന്ന ടെൻഷൻ ആയിരുന്നു എനിക്ക്. കാരണം അവിടെ പ്രായമായ ‘അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ദൈവം സഹായിച്ച് കാര്യങ്ങൾ നോർമൽ ആകുകയായിരുന്നു എന്നും എലിസബത്ത് പറഞ്ഞു.