കേരളത്തിൽ ‘നരബലി’! രണ്ട് സ്ത്രീകളുടെ തലയറുത്തു

സാക്ഷര കേരളത്തെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്തായാണ് ഇന്ന് എറണാകുളത്തു നിന്ന് വന്നിരിക്കുന്നത്. കൊച്ചി സ്വദേശികളായ 2 സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയിരിക്കുകയാണ്. കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയും കാലടി സ്വദേശിയായ റോസ്ലിനുമാണ്…

സാക്ഷര കേരളത്തെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്തായാണ് ഇന്ന് എറണാകുളത്തു നിന്ന് വന്നിരിക്കുന്നത്. കൊച്ചി സ്വദേശികളായ 2 സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയിരിക്കുകയാണ്. കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയും കാലടി സ്വദേശിയായ റോസ്ലിനുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്കു വേണ്ടി ഷിഹാബ് എന്ന റഷീദ് തിരുവല്ലയിൽ എത്തിക്കുകയായിരുന്നു.

കേരളത്തെ ഞെട്ടിക്കുന്ന ഈ സംഭവത്തിലേക്ക് എത്തിയത് സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിലാണ്. സ്ത്രീകളുടെ മാബൈൽ ടവർ ലൊക്കേഷൻ അന്വോഷിച്ച് പോയ പൊലീസ് തിരുവല്ലയിൽ എത്തുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈദ്യൻ ഭഗവന്ത്, ലീല,ഷിഹാബ് എന്നിവർ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ഏജന്റായ ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവർ എന്നാണ് പറയുന്നത്.ഭഗവന്ത് ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ്.ഇയാൾക്കും കുടുംബത്തിനും സമ്പത്തും ഐശ്വര്യവും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ചു.തുടർന്ന് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശിയായ പത്മ കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ റോസ്ലിനും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുകയാണ്. കസംഭവസ്ഥലത്തേക്ക് കൊച്ചി സിറ്റി പൊലീസ് സംഘവും എറണാകുളം ആർഡിഒയും പുറപ്പെട്ടിട്ടുണ്ട്.