അതെ ഞാന്‍ വേശ്യ ആയിരുന്നു, ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ദീപ്തികല്യാണി

റിയാലിറ്റി ഷോകളിലെ ഡാന്‍സ് പെര്‍ഫോമന്‍സിലൂടെയും, ഫോട്ടോഷൂട്ടുകളിലൂടെയും , ടിക് ടോക് വീഡിയോകളിലൂടെയും പ്രശസ്തയായ ആളാണ് ദീപ്തി കല്യാണി. സില്‍ക്ക് സ്മിതയെ അനുകരിച്ചുകൊണ്ടുള്ള ദീപ്തികല്യാണിയുടെ ഫോട്ടോഷൂട്ട് ഏറെ വൈറലായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ ഇപ്പോള്‍ ദീപ്തി തന്നെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ദീപ്തിയുടെ വാക്കുകള്‍-
എന്റെ ജീവിതം മടുത്തു ആത്മഹത്യ ചെയ്യണം എന്ന് തോന്നിയ കുറെ സമയങ്ങള്‍ ഉണ്ടായിരുന്നു എന്റെ ജീവിതത്തില്‍. ചെറുപ്പത്തില്‍ തോന്നിയിരുന്നു എന്തിനാണ് ജനിച്ചത് എന്ന്. അമ്മയുടെ മുഖത്തുനോക്കി എന്റെ മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു എന്തിനാണ് എനിക്ക് ജന്മം തന്നതെന്ന്. ഒരുപാട് വലിയ കുടുംബം ആയിരുന്നു എന്റേത്. എന്നാല്‍ പിന്നീട് എന്നെ അവിടെ നിന്നും ഇറക്കിവിട്ടു.
ആഗ്രഹങ്ങള്‍ കെടുത്തിയിട്ട് എനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവിടെ വച്ച് ശീതള്‍ ആണ് എന്നെ കൈ പിടിച്ചു കൊണ്ട് ഉയര്‍ത്തിയത്. പിന്നെയാണ് പെണ്‍കുട്ടി ആകണം എന്ന ചിന്തയിലേക്ക് ഞാന്‍ എത്തുന്നത്.


രണ്ടാമത് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് വിവാഹം കഴിഞ്ഞ സമയത്താണ് ബാംഗ്ലൂര്‍ വച്ചിട്ട്. ഒരു ഭാര്യക്ക് കാണാന്‍ കഴിയാത്ത കാഴ്ചയാണ് ഞാന്‍ കണ്ടത്. അന്ന് എനിക്ക് ഉണ്ടായ വിഷമം സഹിക്കാന്‍ പറ്റില്ല എന്ന നിലയില്‍ ഞാന്‍ എത്തി.
സര്‍ജറി ചെയ്യാനുള്ള പണത്തിനായി ബാംഗ്ലൂരില്‍ ചെയ്തത് സെക്സ് വര്‍ക്കും, ബെഗ്ഗിങ്ങും ആയിരുന്നു. അങ്ങനെയാണ് സര്‍ജറിക്കുള്ള കാശ് ഉണ്ടാക്കിയത്. സ്ത്രീ ആയ ശേഷമാണു കേരളത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തി ആയി മാറുന്നത്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഞാന്‍ വേശ്യ ആണോ എന്ന്. അതെ ഞാന്‍ വേശ്യ ആയിരുന്നു. സാഹചര്യം എന്നെ അതാക്കിയതാണ്. ജീവിക്കാന്‍ വേണ്ടി തന്നെ ആയിരുന്നു. അത് ഞാന്‍ ഒരു തൊഴില്‍ ആയിട്ടാണ് കണ്ടത്. ഒരു നേരത്തെ ആഹാരത്തിനും, വസ്ത്രത്തിനും വേണ്ടിയാണു ഞാന്‍ അന്നത് ചെയ്യേണ്ടി വന്നത്.
വിവാഹം കഴിച്ചു ജീവിക്കാന്‍ ആണ് ഇഷ്ടം. ആദ്യമൊക്കെ വിവാഹം കഴിക്കണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. എന്ന് കരുതി വിവാഹം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന ആളൊന്നും അല്ല ദീപ്തി കല്യാണി. രണ്ടെണ്ണം ഫെയില്‍ ആയെങ്കിലും വിവാഹം കഴിക്കണം, വിവാഹം കഴിക്കുന്നവന്‍ ഓപ്പണ്‍ മൈന്‍ഡ് ആകണം; ഇതെന്റെ ഭാര്യയാണ് എന്ന് തന്റേടത്തോടെ പറയുന്ന ഒരാളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ട്.