ദിലീപുമായുള്ള അത്മബന്ധത്തിന് കാരണക്കാരനായത് അയാള്‍, തുറന്ന് പറഞ്ഞ് ജയറാം

ജയറാമും ദിലീപും വര്‍ഷങ്ങളായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. തുടക്കകാലത്ത് ജയറാം നായകനായ സിനിമകളില്‍ ചെറിയ റോളുകളില്‍ ദിലീപ് എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പേരും നായക വേഷങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു. അന്നുണ്ടായിരുന്നു അതേ ആത്മബന്ധം…

ജയറാമും ദിലീപും വര്‍ഷങ്ങളായി സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. തുടക്കകാലത്ത് ജയറാം നായകനായ സിനിമകളില്‍ ചെറിയ റോളുകളില്‍ ദിലീപ് എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പേരും നായക വേഷങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു. അന്നുണ്ടായിരുന്നു അതേ ആത്മബന്ധം ഇപ്പോഴും ഇരുവരും തുടരുന്നു എന്നതാണ് സത്യം.
എങ്ങനെയാണ് ദിലീപുമായി ഇത്രത്തോളം ആത്മബന്ധം ഉണ്ടായതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജയറാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും ജയറാം തുറന്ന് പറഞ്ഞത്.

ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ:

കലാഭവന്റെ മിമിക്രിയില്‍ ഉളള കാലത്ത് ഞങ്ങള്‍ ഒരു ബോംബൈ പ്രോഗ്രാമിന് പോവുകയാണ്. പരിപാടിക്ക് പോവുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കാന്‍ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ അവിടെ വണ്ടി നിര്‍ത്തി. എല്ലാവരും ഇറങ്ങിയപ്പോ പെട്ടെന്ന് പുറകില്‍ നിന്ന് എന്നെ ഒരാള്‍ വിളിച്ചു. നമസ്‌കാരം എന്റെ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്, ദിലീപ് സ്വയം പരിചയപ്പെടുത്തി.
മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുവാണ്, കലാഭവന്റെ മിമിക്രി എല്ലാം കാണാറുണ്ട്. ഞാന്‍ പറഞ്ഞു ശരി ശരി. പിന്നാലെ ഞാന്‍ ഒരാളെ ഒന്ന് ഇമിറ്റേറ്റ് ചെയ്‌തോട്ടെ എന്ന് ദിലീപ് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു മോനെ പിന്നൊരിക്കല്‍ ആവട്ടെ. നമുക്ക് സമയം പോലെ ചെയ്യാം എന്ന്. എന്നാല്‍ ഒറ്റ ആളെ മാത്രം, ലാലു അലക്‌സിനെ ഒന്ന് കാണിക്കട്ടെ എന്ന് ദിലീപ് വീണ്ടും പറഞ്ഞു. അപ്പോ ഞാന്‍ മനസില്‍ ഓര്‍ത്തു, ആരും ലാലു അലക്സിനെ അങ്ങനെ അവതരിപ്പിച്ചിട്ടില്ലല്ലോ. ഒന്ന് കേട്ടു നോക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ലാലു അലക്‌സിന്റെ ഫേമസ് ഡയലോഗായ പേഴ്‌സണലായിട്ട് പറയുവാ ദിലീപ് അനുകരിച്ചു കാണിച്ചു. ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ ദിലീപിനെ ഹോട്ടലിനുളളിലേക്ക് ഭക്ഷം കഴിക്കാന്‍ ഒപ്പം കൊണ്ടുപോയി. ഞാനും ദിലീപും തമ്മിലുളള സൗഹൃദം ഉണ്ടാവുന്നത് ഈ ലാലു അലക്‌സിലൂടെയാണെന്ന് ജയറാം പറഞ്ഞു.