ഓരോ തവണയും ബിഗ് ബോസ് ഷോ കഴിയുമ്പോഴും പുതിയ തലത്തിലേക്കാണ് ഷോ മുന്നേറുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ 17 സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ ഷോ യില്‍ ദമ്പതിമാരും പങ്കെടുക്കുന്നുണ്ട്. മാത്രമല്ല ബിഗ് ബോസിനകത്ത് വെച്ച് നടി അങ്കിത ലോഘണ്ഡെ ഗര്‍ഭിണിയായെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. വീടിനകത്ത് നിന്നും നടിയ്ക്ക് ഗര്‍ഭ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യം അങ്കിത തന്നെയാണ് ക്യാമറയുടെ മുന്നില്‍ സംസാരിച്ചതും. ഇതോടെ നടിയുടെ ഗര്‍ഭധാരണം പരിപാടിക്ക് പുറത്ത് പ്രേക്ഷകർക്കിടയിലും വലിയൊരു ചര്‍ച്ചാ വിഷയമായി. അടുത്തിടെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി ജിഗ്ന വോറ ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. അങ്കിത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള സംഭാഷണവും എല്ലാവരുടെയും കണ്ണു വെട്ടിക്കാനുള്ള തന്ത്രമാണെന്ന സൂചനയാണ് താരം നല്‍കിയിരിക്കുന്നത്. ബിഗ് ബോസിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നിരവധി രക്ത പരിശോധനകള്‍ക്ക് വിധേയരാക്കാറുണ്ട്.
അങ്കിതയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ താനും ഗൗരവമായി തന്നെ എടുത്തുവെന്നാണ് ജിഗ്ന പറയുന്നത്. ‘ഞാനും റിങ്കു ജിയും അങ്കിത ഗര്‍ഭിണിയാണെന്ന് പറഞ്ഞത് ഗൗരവമായിട്ടാണ് എടുത്തത്. എന്നാല്‍ ഒരു അമ്മയായതിനാല്‍, ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് ‘പുളി’ കഴിക്കാനുള്ള ആഗ്രഹം ഉണ്ടാകേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം. ഇത് ഹിന്ദി സിനിമകളില്‍ മാത്രമാണ് സംഭവിക്കുന്നത്. പക്ഷേ, ബിഗ് ബോസില്‍ നിന്നിറങ്ങിയതിന് ശേഷമാണ് അതവരുടെ തന്ത്രം ആവുമോ എന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയത്. ഇത് ഒരു തന്ത്രമാണെന്നാണ് ഞാന്‍ കരുതുന്നതെന്നാണ് മദ്യമങ്ങൾക്ക് നല്‍കിയ പ്രതികരണത്തില്‍ ബിഗ് ബോസ് താരം പറയുന്നത്. ‘ഞങ്ങളെ ഒരുപാട് രക്തപരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ബിഗ് ബോസ് വീട്ടില്‍ പ്രവേശിപ്പിച്ചത്. താനടക്കമുള്ളവര്‍ക്ക് ഗര്‍ഭ പരിശോധന പോലും നടത്തിയിരുന്നു. അതുകൊണ്ടാണ് അങ്കിതയുടെ ഈ ആരോപണം തന്നെ ശരിക്കും ഞെട്ടിക്കുന്നതെന്നാണ്’, ജിഗ്ന പറയുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് വന്നത് മുതല്‍ അങ്കിതയും ഭര്‍ത്താവ് വിക്കിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിട്ടായിരുന്നില്ല പോവുന്നതെന്നും ജിഗ്ന പറയുന്നു.