2018നെ കുറിച്ച് ചോദ്യം ചോദിച്ചയാളോട് ബ്രാഞ്ച് സെക്രട്ടറിയാണോ എന്ന് ജൂഡ്; പ്രതിഷേധവുമായി കാണികൾ, കോഴിക്കോട് നടന്നത്

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചറർ ഫെസ്റ്റിവൽ സംവാദ വേദിയിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും കാണികളും തമ്മിൽ തർക്കം. ജൂഡ്, സിനിമ നിരൂപകൻ മനീഷ് നാരായണൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ അണിനിരന്ന സംവാദത്തിലാണ്…

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചറർ ഫെസ്റ്റിവൽ സംവാദ വേദിയിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും കാണികളും തമ്മിൽ തർക്കം. ജൂഡ്, സിനിമ നിരൂപകൻ മനീഷ് നാരായണൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ അണിനിരന്ന സംവാദത്തിലാണ് തർക്കം ഉണ്ടായത്. വലിയ വിജയമായി മാറിയ 2018 സിനിമയിൽ മുഖ്യമന്ത്രിയെയും സർക്കാർ സംവിധാനങ്ങളെയും അവഗണിച്ചു എന്ന രീതിയിൽ ഒരാൾ ചോദിച്ച ചോദ്യമാണ് തർക്കത്തിൽ കലാശിച്ചത്.

താൻ ഇതിനുള്ള ഉത്തരം ഈ സെഷനാകെ നൽകിയതാണ് എന്നായിരുന്നു ജൂ‍ഡിന്റെ മറുപടി. ചോദ്യം ചോദിച്ചയാൾക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തൻറെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് പറയുകയും ചെയ്തു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. കേരളത്തിൻറെ ഒരുമയെ ആണ് ആ ചിത്രത്തിൽ കാണിച്ചത്. അതിനെക്കുറിച്ച് ഞാൻ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങൾ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് ഞാൻ. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതുകൊണ്ട് ഉത്തരം പറയാൻ സൌകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

ഇതോടെ ചോദ്യം ചോദിക്കുമ്പോൾ പാർട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല. ഉത്തരം നൽകുകയാണ് വേണ്ടത് സദസിൽ നിന്നും പ്രതിഷേധം ഉയരുകയായിരുന്നു. ചർച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് ഉടൻ ഇടപ്പെട്ട് സംസാരിച്ചു. സിനിമയെ വിമർശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു. 2018ൽ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങൾ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികൾക്കിടയിൽ നിന്നും വീണ്ടും പ്രതിഷേധമുണ്ടായി.