സമീപകാലത്ത് മലയാള സിനിമയിൽ റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ സിനിമയാണ് ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം, വിജയകരമായ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലെ തിയറ്ററുകാർക്ക് വലിയൊരു ആശ്വസം കൂടിയാണ് മമ്മൂട്ടി ചിത്രം നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ തൃശൂരിലെ ഗിരിജ തിയറ്റർ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കണ്ണൂർ സ്ക്വാഡ് തങ്ങളുടെ തിയറ്ററിൽ തുടർച്ചയായി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിനെ കുറിച്ചാണ് ഉടമ ഗിരിജ പറയുന്നത്. ഒരു സീൻ മാത്രം കണ്ടാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്നും അതിന് വഴിയൊരുക്കിയത് ശ്രീ രാമകൃഷ്ണൻ എന്ന വ്യക്തിയുമാണെന്ന് ഇവർ പറയുന്നു. ആ ഒര സീൻ കണ്ട് മാത്രമാണ് ഫേസ്ബുക്ക് മുഴുവൻ നിറക്കുന്നതെന്നും മുഴുവൻ പടവും കണ്ടാലുള്ള അവസ്ഥ പറയേണ്ടല്ലോ എന്നും ഗിരിജ കുറിക്കുന്നു. ഞങ്ങളെ എല്ലാവരും ചേർന്നു ആക്രമിക്കുമ്പോൾ ഒരു നല്ല സിനിമ നൽകി സഹായിക്കുക, ചെറിയ കാര്യം അല്ല ഞങ്ങളോട് മമ്മൂക്ക ചെയ്തു തന്നിരിക്കുന്നത്, അങ്ങിനെ ഞങ്ങൾ തീരുമാനം എടുത്തു.ഒരു ഷോ പോലും കുറക്കാതെ, കണ്ണൂർ സ്‌ക്വാഡ് വിട്ടിട്ടുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട.’ എന്നാണ് ഗിരിജ ഫേസ്ബുക്കില്‍ കുറിക്കുന്നത്. എന്തായാലും കണ്ണൂര്‍ സ്‍ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ലേയയുടെ തരംഗത്തിൽ ഒന്ന് പിന്നോട്ട് പോയെങ്കിലും അതെ വേഗത്തിൽ തന്നെ തീയറ്ററുകൾ തിരിച്ചു പിടിക്കാൻ എസ്‌ഐ ജോർജ് മാർട്ടിനും ടീമിനും ആയി.
എന്തായാലും യുഎയില്‍ കണ്ണൂര്‍ സ്‍ക്വാഡ് 16.25 കോടി നേടി എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചില ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അതേസമയം കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 80 കോടി നേടി എന്നും ചില ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി ഒക്ടോബര്‍ 17ന് അറിയിച്ചിരുന്നു. നാലാമാഴ്‍ചയിലും കണ്ണൂര്‍ സ്‍ക്വാഡിന് മോശമല്ലാത്ത കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും. റിലീസിന് 2.40 കോടി രൂപ നേടി കണ്ണൂര്‍ സ്‍ക്വാഡ്ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ തന്നെ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് മനസ്സിലായിരുന്നു. റോബി വര്‍ഗീസ് രാജാണ് സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്. കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഇതിനിടെ മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രവും പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍.