Categories: Film News

അന്ന് ഇങ്ങനെ ഉണ്ടായിരുന്നെങ്കില്‍ സുധി പോവില്ലായിരുന്നു…!! അപകടം സംഭവിച്ച സ്ഥലത്ത് ഇപ്പോള്‍ നടക്കുന്നത്, കൈയ്യടി

നടന്‍ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. സുധി ഏതോ ഷൂട്ടിന് പോയിരിക്കുകയാണ് എന്നാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പറയുന്നത്. വടകരയില്‍ നിന്നും ട്വിന്റിഫോര്‍ ചാനലിന്റെ ഷോ കഴിഞ്ഞ് വരുന്ന വഴിയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബിനു അടിമാലി, മഹേഷിനും പരിക്കേറ്റിരുന്നു.

തൃശൂര്‍ കയ്പമംഗലത്ത് വെച്ചായിരുന്നു അപകടം നടന്നത്. താരങ്ങളുടെ കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സുധി ഇരുന്നത് മുന്‍സീറ്റിലായിരുന്നു. ഉല്ലാസ് അരൂര്‍ ആയിരുന്നു ഡ്രൈവര്‍. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങി പോയതാണ്. അപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

അതേസമയം, കാര്‍ വരുന്നത് കണ്ട് പിക്കപ്പ് ബ്രേക്ക് ചവിട്ടിയിരുന്നു എന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊതുവെ രാത്രി സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. ഉറക്കം തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.

ഈ സാഹചര്യത്തില്‍ സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ നടക്കുന്ന കാര്യമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. പ്രദേശത്ത് പോലീസും, നാട്ടുക്കാരും, ക്ലബ് അംഗങ്ങളും ചേര്‍ന്ന് ചായ വിതരണം ചെയ്യുകയാണ്.

രാത്രി സമയങ്ങളില്‍ അപകടം ഉണ്ടായ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി അവര്‍ക്ക് ചുക്ക് കാപ്പി, കൂടാതെ മറ്റ് സേവനങ്ങളും നല്‍കുകയാണ്. ഉറക്കം വന്നാല്‍ വാഹനം ഒരു ഭാഗത്ത് നിര്‍ത്തി ഉറങ്ങണമെന്നും ഡ്രൈവര്‍മാരോട് ഉപദേശിക്കുന്നുണ്ട്.

Anu