മോള്‍ക്ക് വോട്ട് ചെയ്യണം എന്ന് വാപ്പ പറഞ്ഞിരുന്നു!! നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജില്‍ നില്‍ക്കാമായിരുന്നില്ലേ, വാപ്പ ചോദിച്ചിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ട്രാന്‍സ് ജെന്‍ഡര്‍ നാദിറ മെഹ്‌റിന്‍. ടിക്കറ്റ് ടു ഫിനാലെ ജയിച്ചിട്ടും പക്ഷേ ഫിനാലെയില്‍ നാദിറ എത്തിയില്ല. മലയാളം ബിഗ് ബോസ് ഷോയുടെ ചരിത്രത്തില്‍ ആദ്യമായി പണപ്പെട്ടിയെടുത്തയാളാണ് നാദിറ.

പണപ്പെട്ടി എടുത്തതിന് നിരവധി വിമര്‍ശനം നേരിട്ടെങ്കിലും തനിക്ക് ശരിയായ തീരുമാനമാണ് എടുത്തതെന്ന് നാദിറ പറഞ്ഞിരുന്നു. പൈസയ്ക്കായിരുന്നു തനിക്ക് ആവശ്യം. എത്ര കഷ്ടപ്പെട്ടാലും അത്രയും തുക തനിക്ക് കിട്ടില്ലെന്നും നാദിറ പറഞ്ഞിരുന്നു.

ക്യുയര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും മുന്‍പ് പലരും ബിഗ് ബോസില്‍ എത്തിയിരുന്നെങ്കിലും ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ ആക്ടീവായ താരമുണ്ടായിട്ടില്ല. മാത്രമല്ല ഷോയില്‍ എത്തിയ ശേഷം നാദിറയ്ക്ക് സ്വന്തം കുടുംബത്തിനെയും തിരിച്ചുകിട്ടിയിരുന്നു. ഫാമിലി ടാസ്‌കില്‍ നാദിറയുടെ സഹോദരി എത്തിയ നിമിഷവും ഏറെ വൈകാരികമായിരുന്നു. ഷോയില്‍ നിന്നിറങ്ങിയപ്പോള്‍ വലിയ സ്വീകരണം തന്നെയാണ് നാദിറയ്ക്ക് ആരാധകര്‍ നല്‍കിയത്.

ഇപ്പോഴിതാ തന്റെ വാപ്പയെ കുറിച്ച് നാദിറ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
തന്റെ ആറ് വര്‍ഷത്തെ പരിശ്രമമാണ് ബിഗ് ബോസ് ഷോ സഫലമാക്കിയത്.
നാദിറയായി തന്നെ വീട്ടില്‍ അംഗീകരിച്ചതില്‍ വളരെയധികം അഭിമാനമുണ്ട്. ബിഗ് ബോസിന്റേയും ഏഷ്യാനെറ്റിന്റെയും തന്റെ ആരാധകരുടെയും വിജയമായിട്ടാണ് അഭിമാന നിമിഷത്തെ കാണുന്നത്.

തന്നെ പുറത്തൊക്കെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഷോയിലെ എന്റെ ഓരോ നിമിഷവും വീട്ടുകാരും എന്‍ജോയ് ചെയ്തിരുന്നു. നാദിറയുടെ വാപ്പായല്ലേ എന്ന് ചോദിച്ചവരോട് അതെ, മോള്‍ക്ക് വോട്ട് ചെയ്യണം എന്നൊക്കെ വാപ്പ പറഞ്ഞിരുന്നു എന്നറിഞ്ഞു.

വാപ്പ ചോദിച്ചിരുന്നു, എന്തിനാ പണപ്പെട്ടി എടുത്തതെന്ന്. നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജില്‍ ഒക്കെ നില്‍ക്കാമായിരുന്നല്ലോ. പണമല്ലല്ലോ ആ വേദിയല്ലേ നമുക്ക് ആവശ്യം എന്നൊക്കെ വാപ്പ ചോദിച്ചു. വാപ്പായ്ക്ക് ബിഗ് ബോസിനെ കുറിച്ച് വലിയ അറിവില്ല. താന്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു, അപ്പോഴാണ് വാപ്പയ്ക്ക് മനസിലായെന്നും നാദിറ പറയുന്നു.

Anu B