ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് കൊല്ലം തുളസി. സുരേഷ് ഗോപി നായകൻ ആയെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിലെ ചേടത്തിയേ, പാപ്പി ഇങ്ങെത്തി…! ഈ ഡയലോഗ് അറിയാത്ത മലയാളികളുണ്ടാകില്ല. കൊല്ലം തുളസിയുടെ അഭിനയ മികവ് കൊണ്ടും സംഭാഷണ മികവ് കൊണ്ടും ഈ ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റാണ്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ഇദ്ദേഹം പിന്നീട് സിനിമകളില്‍ നിന്നെല്ലാം അപ്രതക്ഷ്യനാവുകയാണ് ചെയ്‌തത്. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അതുപോലെ തന്നെ അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് കൊല്ലം തുളസി പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ ഭാഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടനാണ്. വെയിറ്റ് കാണിക്കുന്നതാണ്. പക്ഷെ അത്രയൊന്നുമില്ല സത്യത്തില്‍. അദ്ദേഹം ആള് വളരെ സിമ്പിളാണ്. പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും. അത് അദ്ദേഹത്തിന്റെ രീതിയാണെന്നാണ് കൊല്ലം തുളസി പറയുന്നത്. ഒരു ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്, ഞാന്‍ തിരിച്ച് മറുപടി കൊടുത്തിട്ടുമുണ്ട്. അത് അദ്ദേഹത്തിന്റെ രീതിയാണ്. മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിളാണ്. ചിരിച്ചു കൊണ്ടാണ് സംസാരിക്കുക. നമ്മള്‍ കരുതുക നമ്മളെ സുഖിപ്പിക്കുകയാണ്. ആ തോന്നിപ്പിക്കലാണ് അദ്ദേഹത്തിന്റെ കഴിവ്, മമ്മൂട്ടിയ്ക്ക് അതില്ലെന്നും കൊല്ലം തുളസി പറയുന്നു. തനിക്ക് സിനിമകള്‍ ലഭിക്കാതെ പോയതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. പ്രധാന കാരണം എനിക്ക് കോക്കസ് ഒന്നും ഇല്ല. എന്നെ സിനിമയില്‍ ഇന്‍ഡ്രഡ്യൂസ് ചെയ്ത് വലുതാക്കണം എന്ന് ആഗ്രഹിച്ചവരില്ല. നേരെ മറിച്ച് കുശുമ്പുള്ളവരുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തിനാണ് അഭിനയിക്കാന്‍ വരുന്നതെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്. തനിക്ക് പാരകള്‍ വെച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല.
അക്കാര്യത്തിലൊക്കെ ശുദ്ധമായ നിലപാടാണ് എനിക്കുള്ളത്. ഓരോരുത്തര്‍ക്ക് വിധിച്ചിട്ടുള്ളത് വിധിപോലെ കിട്ടും. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കണക്കാക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം തുളസിയുടെ വ്യക്തിജീവിതവും അത്ര സുഖകരമായിരുന്നില്ല. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ച് പോയെന്നാണ് കൊല്ലം തുളസി പറയുന്നത്. കാന്‍സര്‍ രോഗവും ബാധിച്ചിരുന്നു. എന്നാല്‍ ഭാര്യയും മകളും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. അസുഖം വന്നപ്പോള്‍ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചാല്‍ വന്ന് കണ്ട് പോകാമല്ലോ. ഒന്നും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവരല്ലെന്നാണ് അദ്ദേഹം അവരെക്കുറിച്ച് പറഞ്ഞത്. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. അതേ പോലെയാണ് ഞാനും ഭാര്യയുമെന്നാണ് ദാമ്പത്യ ജീവിതത്തെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞത്. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചതെന്നും ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖമെന്നും അദ്ദേഹം പറയുന്നു..അതേസമയം, ഭാര്യയെ സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കും അകലാനുള്ള കാരണമെന്നും കൊല്ലം തുളസി അഭിപ്രായപ്പെട്ടിരുന്നു. .സിനിമാ രംഗത്ത് നിന്നും വിളിക്കാത്തതില്‍ ദുഖമുണ്ട എന്നും രോഗിയായി തള്ളിക്കളയുകയാണുണ്ടായതെന്നും കൊല്ലം തുളസി അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരുന്നു.