സംസ്ഥാന സർക്കാരിനെ വിമർശിച്ച് നടൻ കൃഷ്ണകുമാർ

ഈ കഴിഞ്ഞ കേരള പിറവിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ കേരളീയം പരുപാടി ഒരുക്കിയത്. കോടികൾ മുടക്കി ഒരുക്കിയ ഈ പരുപാടിയിൽ നിരവധി പേരാണ് ഭാഗമായത്. സിനിമ-രാഷ്ട്രീയ പ്രമുഖരും പരുപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ചില വിമര്ശനങ്ങളൂം…

ഈ കഴിഞ്ഞ കേരള പിറവിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ കേരളീയം പരുപാടി ഒരുക്കിയത്. കോടികൾ മുടക്കി ഒരുക്കിയ ഈ പരുപാടിയിൽ നിരവധി പേരാണ് ഭാഗമായത്. സിനിമ-രാഷ്ട്രീയ പ്രമുഖരും പരുപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ചില വിമര്ശനങ്ങളൂം പരുപാടിക്കെതിരെ ഉയർന്നിരുന്നു. സ്ത്രീകളെ ഉൾപ്പെടുത്താതെ പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തിയാണ് കേരളീയം പരുപാടി ഒരുക്കിയത് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, വാർദ്ധക്യ പെൻഷൻ കിട്ടാൻ ഒരുപാട് പാവങ്ങൾ കാത്തിരിക്കുമ്പോഴാണ് കോടികൾ മുടക്കി സംസ്ഥാന സർക്കാരിന്റെ കേരളീയം പരുപാടി എന്ന് എന്നാണ് നടനും ബി ജെ പി പ്രാവർത്തകനുമായ കൃഷ്ണകുമാർ പറയുന്നത്.

തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് കൃഷ്ണകുമാർ ഈ കാര്യം വ്യക്തമാക്കിയത്. കോടികൾ പൊടിച്ച് കേരളീയം. ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം ജനങ്ങൾ എന്നുമാണ് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കൃഷ്ണകുമാറിന്റെ ഈ പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ കേരളത്തിൽ എത്തിക്കാൻ എന്തുകൊണ്ട് ബിജെപിക് സാധിക്കുന്നില്ല ഒന്ന് വില ഇരുത്തിയാൽ നല്ലത് എന്നാണ് ഈ പോസ്റ്റിന് വരുന്ന ഒരു കമെന്റ്. ക്ഷേമ പെൻഷൻ എന്താണെന്ന് പോലും അറിയാത്ത സംഘികൾ ഭരിക്കുന്ന സംസ്ഥാനത്തോട്ട് പൊക്കൂടെ കുമാരജി എന്ന് മറ്റൊരാൾ കമെന്റ് ചെയ്തിരിക്കുന്നു.

ജനങ്ങളെന്തു വിഢികൾ, ശരിയായ പ്രശ്നങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടങ്ങളാണ് ഇത്തരത്തിലുള്ള പ്രഹസനങ്ങളായ പരിപാടികൾ.എന്ത് കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. ഒന്നുമില്ല ,ഭരണസ്തംഭനമാണ് ഇന്ന്കേരളത്തിൽ നടക്കുന്നത്,അത് മറക്കാനായി മതേതരത്തിൻ്റെയും വർഗ്ഗീയതയുടെയും കൂടെ ഫാസിസമെന്ന ഇല്ലാ വാചകവും’ ചേർത്ത് ഉണ്ടെന്ന് പ്രൊപ്പോഗണ്ട പരത്തി ശ്രദ്ധതിരിക്കും .പിന്നത് മാപ്രകൾഏറ്റ്പിടിക്കും വിഢികളായ കൂലിയെഴുത്ത് സാംസ്കാരിക നാറികൾ ഏറ്റുചെല്ലും അണികൾ ക്യാപസ്യൂൾ ആക്കി ഫോണിൽ’ കോപ്പി പേസ്റ്റും. അടിച്ചുമാറ്റാനായി മാസംതോറും ഒരോ പരിപാടികൾ എന്നാണ് മറ്റൊരാൾ കമെന്റ് ചെയ്തിരിക്കുന്നത്.