ഐശ്വര്യ പറഞ്ഞത് പച്ചക്കള്ളം! അവർ അങ്ങനെ പറഞ്ഞതിൽ വിഷമമുണ്ട്, നടിക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടു കുട്ടിപദ്മിനി 

കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഭാസ്കരൻ  നടത്തിയ ചിലതുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായ വിഷയമായിരുന്നു, നടി കുട്ടിപദ്മിനിക്കെതിരെ ആയിരുന്നു ഐശ്വര്യ പ്രതികരിച്ചത്, കുട്ടി പദ്മിനി നിർമിച്ച…

കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഭാസ്കരൻ  നടത്തിയ ചിലതുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയിൽ വളരെ ചർച്ചയായ വിഷയമായിരുന്നു, നടി കുട്ടിപദ്മിനിക്കെതിരെ ആയിരുന്നു ഐശ്വര്യ പ്രതികരിച്ചത്, കുട്ടി പദ്മിനി നിർമിച്ച സീരിയലിൽ അഭിനയിച്ച തനിക്ക് മൂന്ന് മാസം പ്രതിഫലം ലഭിച്ചില്ലെന്നും ,ചോദിച്ചപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച്തന്നെ  വഴക്ക് പറഞ്ഞെന്നുമാണ് ഐശ്വര്യ ഭാസ്കരൻ പറഞ്ഞത്, ഇപ്പോൾ ഇതിനെതിരെയാണ് കുട്ടിപദ്മിനി എത്തുന്നത്,

ഐശ്വര്യ പറയുന്നത് വെറും പച്ചക്കള്ളമാണ്, നടിയുടെ വാക്കുകൾ തന്നെ സങ്കടപെടുത്തിയെന്നുമാണ് കുട്ടിപദ്മിനി പറയുന്നത്, അവർ പറയുന്നത് തെറ്റാണ്, 2004 ലാണ് ഈ സംഭവം നടന്നത്. എന്നാലി ഇപ്പോൾ ഈ ആരോപണ ങ്ങൾക്കുള്ള മറുപടി വീഡിയോയിൽ ഐശ്വര്യ ഭാസകരനോട് ചില ചോദ്യങ്ങളും കുട്ടി പത്മിനി ചോദിച്ചു . നിങ്ങൾ ആദ്യം എനിക്കൊപ്പം വർക്ക് ചെയ്തത് 2003 ലാണ്. അതിന് ശേഷവുമുള്ള സീരിയലിൽ അഭിനയിച്ചു . പ്രതിഫലം തരാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ എന്റെ സീരിയലുകളായ കതിരവൻ, അനിത വനിത, മാധു പ്ലസ് ടു, ഇങ്കെയ് അങ്കെയ് തുടങ്ങി ഇത്രയും സീരിയലുകളിൽ എങ്ങനെ അഭിനയിച്ചുഎന്നാണ് കുട്ടിപദ്മിനി ചോദിക്കുന്നത്

ഇന്നും ഞാൻ പറയുന്നു, എന്റെ സീരിയലിൽ അഭിനയിച്ച ഉർവശി, രമ്യ കൃഷ്ണൻ, ശോഭന, ​ഗൗതമി തുടങ്ങി ഒരാളും എന്നെക്കുറിച്ച് ഇങ്ങനെ പറയില്ല. ചെന്നെെയിൽ വെള്ളപ്പൊക്കം വന്നപ്പോൾ പോലും ഞങ്ങളുടെ സീരിയലിന്റെ ടേപ്പ് കറക്‌ടായി പോയി’ അതിന് കാരണം ഓരോ ടെക്നീഷ്യനും എനിക്ക് മേൽ വെച്ച സ്നേഹവും വിശ്വാസവുമാണ്. എന്റെ ഓരോ തൊഴിലാളികളെയും ഞാൻ എന്റെ കുടുംബമായി കാണുന്നു. ഒരു നിർമാതാവ് പ്രതിഫലം നൽകിയില്ലെങ്കിൽ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയുണ്ട്. അവിടെ പോയി പരാതി നൽകാം. എന്തുകൊണ്ട് അവർ പരാതി നൽകിയില്ല, നിങ്ങളുടെ മുത്തശ്ശി മരിച്ചു കഴിഞ്ഞും നിങ്ങൾ എന്റെ സീരിയലുകളിൽ അഭിനയിച്ചു, അതൊന്നും ഓർമയില്ലേ, നിനക്ക് എന്തിനാണ് ഇത്രയും പിണക്കം, നീ എന്റെ മടിയിൽ തല വെച്ച് ഉറങ്ങിയതും ഭക്ഷണം കഴിപ്പിച്ചതുമെല്ലാം എനിക്കിന്നും ഓർമ്മയുണ്ട്,സെറ്റിൽ ഇതുവരെയും ആരോടും ഞാൻ ഒച്ച വെച്ചിട്ടില്ല. എനിക്കൊപ്പം പ്രവർത്തിച്ച ഏത് ആർട്ടിസ്റ്റിനോടും അത് ചോദിച്ച് നോക്കാംകുട്ടി പദ്മിനി പറയുന്നു,